'വന്നത് എന്റെ മകനല്ല, മോദിയുടെ മകന്‍'; വികാരാധീനനായി യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയുടെ പിതാവ്

Published : Mar 12, 2022, 11:02 PM IST
'വന്നത് എന്റെ മകനല്ല, മോദിയുടെ മകന്‍'; വികാരാധീനനായി യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥിയുടെ പിതാവ്

Synopsis

സുമിയിലെ സംഘര്‍ഷാവസ്ഥ കാരണം മകന്റെ തിരിച്ചുവരവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും വികാരാധീനനായ പിതാവ്  പറഞ്ഞു.  

ദില്ലി: യുദ്ധഭൂമിയായ യുക്രൈനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിയുടെ പിതാവ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി. യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ മകനെ ഒഴിപ്പിച്ചതിനാണ് കശ്മീരില്‍ നിന്നുള്ള സഞ്ജയ് പണ്ഡിത സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കും നന്ദി പറഞ്ഞത്.  തിരിച്ചുവന്നത് എന്റെ മകനല്ല, മോദിജിയുടെ മകനാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സുമിയിലെ സംഘര്‍ഷാവസ്ഥ കാരണം മകന്റെ തിരിച്ചുവരവില്‍ തനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും വികാരാധീനനായ പിതാവ്  പറഞ്ഞു. 'സുമിയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്റെ മകനെ ഒഴിപ്പിച്ചതിന് ഞാന്‍ സര്‍ക്കാറിനോട് എന്നും നന്ദിയുള്ളവനാണ്- അദ്ദേഹം പറഞ്ഞു.

 

ദില്ലി വിമാനത്താവളത്തിലാണ് വിദ്യാര്‍ഥികള്‍ വിമാനമിറങ്ങിയത്. വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ എത്തിയിരുന്നു. മധുരം നല്‍കിയാണ് വിദ്യാര്‍ഥികളെ സ്വീകരിച്ചത്. വൈകാരിക രംഗങ്ങള്‍ക്കും വിമാനത്താവളം സാക്ഷിയായി. 'ഭാരത് മാതാ കീ ജയ്', 'മോദി ഹേ തോ മുംകിന്‍ ഹേ' എന്നീ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സംഘര്‍ഷഭരിതമായ നഗരമായ സുമിയില്‍ നിന്ന് ഒഴിപ്പിച്ച 674 പേരെയും കൊണ്ട് മൂന്ന് വിമാനങ്ങളാണ് വെള്ളിയാഴ്ച ദില്ലിയിലെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് 4 ബസുകളിലായി സ്ത്രീകളെ കൊണ്ടുപോയി, അടുത്ത ജില്ലയിൽ കൊണ്ട് പോയി വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ പരാതി
14 ലക്ഷത്തിലധികം പേർ കണ്ട വീഡിയോ! കൈകാണിച്ചാൽ ട്രെയിൻ നിർത്തില്ലെന്നോ? വയോധികക്കായി സ്റ്റോപ്പിട്ട ലോക്കോ പൈലറ്റിന് കയ്യടിച്ച് നെറ്റിസൺസ്