
കൊൽക്കത്ത: മൂടൽ മഞ്ഞ് പശ്ചിമ ബംഗാളിൽ 400 തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് നദിയിൽ കുടുങ്ങി. 175 തീർത്ഥാടകരെ കോസ്റ്റ് ഗാർഡ് കരക്കെത്തിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. ഗംഗാസാഗർ തീർത്ഥാടന കേന്ദ്രത്തിന സമീപം കക്ദ്വീപ് മേഖലയിലാണ് തീർത്ഥാടകർ കുടുങ്ങിയത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാ പരിധി കുറഞ്ഞതാണ് ഫെറി ബോട്ട് നദിയിൽ കുടുങ്ങാൻ കാരണം.
മകര സംക്രാന്തി തീർത്ഥാടനത്തിനാണ് ഗംഗാസാഗറിലേക്ക് നിരവധി വിശ്വാസികളെത്തിയത്. ഹൽദിയ വ്യവസായ പോർട്ടിൽ നിന്നാണ് കോസ്റ്റ് ഗാർഡിന്റെ രക്ഷാ ബോട്ടുകളെത്തിയത്. പശ്ചിമ ബംഗാളിലെ ദക്ഷിണ ഭാഗത്താണ് പാർഗനാസ് ജില്ലയിലാണ് കക്ദ്വീപ്. ഗംഗ നദിയുടെ ഡെൽറ്റ മേഖലയാണ് ഈ ദ്വീപ്.
എല്ലാ വർഷവും മകര സംക്രാന്തിക്ക് ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടേക്ക് എത്തുന്നത്. കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന മഹോത്സവമായാണ് ഇവിടെ മകര സംക്രാന്തി ആഘോഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam