
ദില്ലി: പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പോരാടണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 150-ാംജന്മവാര്‍ഷികമായ ഒക്ടോബര്‍ 2 മുതല്‍ പ്ലാസ്റ്റികിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് മോദി പറഞ്ഞു. മന്‍ കി ബാത്തിലൂടെയാണ് മോദിയുടെ ആഹ്വാനം.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദീപാവലിക്ക് മുമ്പ് സുരക്ഷിതമായി സംസ്കരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഇതര സംഘടനകളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും മോദി അഭ്യര്‍ത്ഥിച്ചു. റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇന്ധനമാക്കി മാറ്റാന്‍ വ്യവസായ ലോകത്തിന് കഴിയുമെന്നും വരുന്ന ദീപാവലിക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുകയെന്ന ലക്ഷ്യം നേടാന്‍ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപേക്ഷിക്കണമെന്ന് സ്വാതന്ത്യദിനത്തില്‍ മോദി അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam