വിദ്യാർഥിനിയെ സീനിയർ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി

Published : Aug 13, 2024, 02:36 PM IST
വിദ്യാർഥിനിയെ സീനിയർ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി

Synopsis

കാറിന് വിൻഡോ കർട്ടനുകൾ ഉണ്ടായിരുന്നുവെന്നും താൻ അലറിക്കരഞ്ഞതോടെ കരച്ചിൽ പുറത്ത് കേള്‍ക്കാനായി ഉച്ചത്തിൽ പാട്ട് വെച്ചതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പീഡനത്തിന് ശേഷം അർദ്ധനഗ്നയായ പെൺകുട്ടിയെ റോഡരികിൽ തള്ളിയിട്ട ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു.

ആഗ്ര: ലഖ്‌നൗവിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനിയെ സീനിയർ വിദ്യാർത്ഥി ബലാത്സംഗം ചെയ്തതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ പൂർവ വിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് കാറിലേക്ക് ബലമായി പിടിച്ച് കയറ്റി, ഒടുന്ന കാറിലിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന് ശേഷം യുവതിയെ പ്രതികൾ അർദ്ധ നഗ്നയായി റോഡിലുപേക്ഷിച്ച് കടന്നു കളഞ്ഞു. പെൺകുട്ടി തന്നെയാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചത്.

ലഖ്‌നൗവിലെ സിക്കന്ദ്ര മേഖലയിൽ ശനിയാഴ്ച വൈകുന്നേരമാണ് കൊടും ക്രൂരത നടന്നത്. താൻ റോഡിൽ ബസ് കാത്തു നിൽക്കുന്ന സമയത്ത് കാറിലെത്തിയ പ്രതി വാഹനത്തിലേക്ക് കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ബലമായി കാറിലേക്ക് പിടിച്ച് കയറ്റി. പിന്നീട് കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കാറിൽ പ്രതിയെ കൂടാതെ വേറെയും ആളുകളുണ്ടായിരുന്നു. കാറിന് വിൻഡോ കർട്ടനുകൾ ഉണ്ടായിരുന്നുവെന്നും താൻ അലറിക്കരഞ്ഞതോടെ കരച്ചിൽ പുറത്ത് കേള്‍ക്കാനായി ഉച്ചത്തിൽ പാട്ട് വെച്ചതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

പീഡനത്തിന് ശേഷം അർദ്ധനഗ്നയായ പെൺകുട്ടിയെ റോഡരികിൽ തള്ളിയിട്ട ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. വീട്ടിലെത്തിയ പെൺകുട്ടി പിന്നീട് രക്ഷിതാക്കൾക്കൊപ്പം സിക്കന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിയാണ് സീനിയർ വിദ്യാഥിക്കെതിരെ പരാതി നൽകിയത്. കോളജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ തനിക്കെതിരെ ഡിപ്പാർട്ട്മെന്റ് മേധാവിക്ക് വ്യാജ പരാതികൾ നൽകിയരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും സിക്കന്ദ്ര പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ നീരജ് ശർമ പറഞ്ഞു. 

Read More : ഗൾഫിൽ നിന്നെത്തിയത് അറിഞ്ഞു, പിന്നാലെ ആറംഗ സംഘം കാറിലെത്തി; പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി