പാക് അധീന കശ്മീരിലെ സംഘര്‍ഷം; ഉത്തരവാദി പാകിസ്ഥാൻ, മറുപടി പറയണമെന്ന് ഇന്ത്യ, 'അടിച്ചമര്‍ത്തൽ നയത്തിനെതിരായ സ്വാഭാവിക പ്രതികരണം'

Published : Oct 03, 2025, 05:06 PM IST
Randhir Jaiswal

Synopsis

പാകിസ്ഥാന്‍റെ അടിച്ചമർത്തൽ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണ് പാക് അധീന കശ്മീരിലുണ്ടാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഉത്തരവാദി പാകിസ്ഥാനാണെന്നും ഇതിന് മറുപടി പറയണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് വ്യക്തമാക്കി

ദില്ലി: പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്‍റെ അടിച്ചമർത്തൽ നയത്തിനെതിരെയുള്ള സ്വാഭാവിക പ്രതികരണമാണെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമവിരുദ്ധമായ കടന്നുകയറ്റത്തിലൂടെയുള്ള സ്ഥലത്ത് തെറ്റായ നയങ്ങൾ സ്വീകരിച്ചതിന്‍റെ ഫലമാണിത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാക്കിസ്ഥാൻ ഉത്തരവാദിയാണ്. ഇതിന് പാക്കിസ്ഥാൻ മറുപടി പറയണമെന്നും രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കി. അതേസമയം, ഏഷ്യാകപ്പ് വിവാദങ്ങളോട് രണ്‍ധീര്‍ ജയ്സ്വാൽ പ്രതികരിച്ചില്ല. ബിസിസിഐയോട് ചോദിക്കുന്നതാകും ഉചിതമെന്നായിരുന്നു പ്രതികരണം.

ബം​ഗ്ലാദേശ് ഖാ​ഗ്രചാരിലെ സംഘർഷത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവും വിദേശകാര്യ മന്ത്രാലയം തള്ളി. ബം​ഗ്ലാദേശിൽ ക്രമസമാധാനം നിലനിർത്തുന്നതിൽ ഇടക്കാല സർക്കാർ പരാജയപ്പെട്ടു. വീഴ്ചകളുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ ആരോപിക്കുന്നത് പതിവാണ്. അവർ തന്നെ ആത്മ പരിശോധന നടത്തണം. ചിറ്റ​ഗോങ്ങിൽ ന്യൂനപക്ഷങ്ങൾക്കെതിരായി നടന്ന കുറ്റകൃത്യങ്ങളിൽ ​ഗൗരവമുള്ള അന്വേഷണത്തിന് തയാറാകണം. സർക്രീക്ക് മേഖലയിലെ വിഷയങ്ങളെ സംബന്ധിച്ച് പ്രതിരോധ മന്ത്രി നിലപാട് വ്യക്തമാക്കി. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. ഭീകരവാദത്തിനും സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിലും നിലവിൽ ചർച്ചകൾ നല്ല രീതിയിൽ പുരോ​ഗമിക്കുന്നുണ്ട്. അജിത് ഡോവൽ കാനഡയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടികാഴ്ച നടത്തിയെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി
സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ