ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ്, ഐസൊലേഷനിലെന്ന് ഹേമന്ദ് സോറന്‍

Web Desk   | others
Published : Aug 22, 2020, 10:25 AM ISTUpdated : Aug 22, 2020, 10:29 AM IST
ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ്, ഐസൊലേഷനിലെന്ന് ഹേമന്ദ് സോറന്‍

Synopsis

ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രിയും രാജ്യ സഭാ എംപിയുമായ ഷിബു സോറനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് ഇവരുടെ പരിശോധനാഫലം പുറത്ത് വന്നത്. ഷിബു സോറന്‍റെ സ്റ്റാഫും വീട്ടില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്നവരും അടക്കം 17 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിതാവിനും മാതാവ് റൂപി സോറനും കൊവിഡ് പോസിറ്റീവ് ആയ വിവരം ഹേമന്ദ് സോറന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരുവരും വീട്ടില്‍ തന്നെ ഐസൊലേഷനില്‍ തുടരുന്നതായി ഹേമന്ദ് സോറന്‍ വ്യക്തമാക്കി. 

അതേസമയം മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായി. ഹേമന്ദ് സോറന്‍ തിങ്കളാഴ്ച വീണ്ടും പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജാര്‍ഖണ്ഡിലെ ആരോഗ്യമന്ത്രി ബന്നാ ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ബന്നാ ഗുപ്തയുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ വരികയും ചെയ്തതതിനെ തുടര്‍ന്നാണ് ഹേമന്ദ് സോറന്‍ പരിശോധനയ്ക്ക് വിധേയമായത്. 

ബന്ന ഗുപ്ത ക്യാബിനറ്റ് മീറ്റിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്യാബിനറ്റ് മീറ്റിംഗില്‍ കൃഷിമന്ത്രി ബാദല്‍ പത്രലേഖിന് സമീപമായിരുന്നു ബന്ന ഗുപ്ത ഇരുന്നത്. കൊവിഡ് ബധയുടെ ചെറില ലക്ഷണങ്ങളുണ്ടായിട്ടും ബന്ന ഗുപ്ത ക്യാബിനറ്റ് മീറ്റിംഗില്‍ പങ്കെടുക്കുകയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ
പിറ്റ്ബുൾ, റോട്ട് വീലർ നായകളെ ഇനി നഗരത്തിലിറക്കരുത്, ലൈസൻസ് നൽകില്ല, വാങ്ങാനും വിൽക്കാനും കഴിയില്ല; കർശന നിയന്ത്രണം പ്രഖ്യാപിച്ച് ചെന്നൈ കോർപ്പറേഷൻ