
അമരാവതി: ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസിൽ മുൻമന്ത്രിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വൈഎസ്ആർസിപി നേതാവ് കൂടിയായ ജോഗി രമേഷിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. മദ്യ കുംഭകോണം നടത്തിയത് ജോഗിയുടെ നിർദ്ദേശപ്രകാരമാണെന്നും മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നും കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജനാർദ്ദൻ റാവു മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ രമേഷ് ജോഗിയുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എസ് ഐ ടി അറസ്റ്റിലേക്ക് കടന്നത്. ജോഗിയുടെ സഹായി രാമുവിനെയും എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
അമരാവതി: ആന്ധ്രാ പ്രദേശ് മദ്യ അഴിമതി കേസിൽ മുൻമന്ത്രിയെ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. വൈഎസ്ആർസിപി നേതാവ് കൂടിയായ ജോഗി രമേഷിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. മദ്യ കുംഭകോണം നടത്തിയത് ജോഗിയുടെ നിർദ്ദേശപ്രകാരമാണെന്നും മൂന്നു കോടി രൂപ തനിക്ക് വാഗ്ദാനം ചെയ്തു എന്നും കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ജനാർദ്ദൻ റാവു മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ രമേഷ് ജോഗിയുടെ വീട്ടിൽ വ്യാഴാഴ്ച നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് എസ് ഐ ടി അറസ്റ്റിലേക്ക് കടന്നത്. ജോഗിയുടെ സഹായി രാമുവിനെയും എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും എക്സൈസ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam