ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; സംഭവം മുംബൈയിൽ

Published : Mar 09, 2025, 07:41 PM IST
ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; സംഭവം മുംബൈയിൽ

Synopsis

അഞ്ചു തൊഴിലാളികളാണ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയത്. ഒരാളെ മാത്രമേ രക്ഷിക്കാനായുള്ളൂ.

മുംബൈ: ഭൂഗർഭ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പദയിൽ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് സംഭവം.  

ഇന്ന് രാവിലെ 11:30 ഓടെയാണ് ദാരുണ സംഭവം നടന്നത്. ബിസ്മില്ല സ്‌പെയ്‌സിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ടാങ്ക് വൃത്തിയാക്കാൻ അഞ്ച് തൊഴിലാളികളാണ് ഇറങ്ങിയത്. തുടർന്ന് അവർക്ക് ബോധം നഷ്ടപ്പെട്ടു.

സംഭവത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ അഗ്നിശമന സേനയെ വിവരമറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം, അടുത്തുള്ള ജെ ജെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും നാലു പേരുടെ മരണം സംഭവിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. അഞ്ചാമത്തെ തൊഴിലാളിയുടെ നില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

ഹസിപാൽ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയാവുല്ല ഷെയ്ഖ് (36), ഇമാൻദു ഷെയ്ഖ് (38) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട പുർഹാൻ ഷെയ്ഖ് (31) ആശുപത്രിയിലെ നാലാം നമ്പർ വാർഡിൽ ചികിത്സയിലാണ്. രണ്ട് വർഷമായി ടാങ്ക് വൃത്തിയാക്കിയിട്ടില്ലെന്നും ഇത് വിഷവാതകങ്ങൾ അടിഞ്ഞുകൂടാൻ കാരണമായെന്നും ഇതാണ് തൊഴിലാളികളുടെ മരണ കാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.

ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

'ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്' സ്പെഷ്യൽ ഡ്രൈവ്; വിവിധയിടങ്ങളിൽ പരിശോധന, എംഡിഎംഎ കൈവശം വച്ച ആറ് പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്