ബന്ധുക്കളായ രണ്ട് കുട്ടികളെ കിണറ്റിലെറിഞ്ഞ് 13കാരി; ചെയ്തത് കള്ളിയെന്ന വിളി കേട്ട് മടുത്തിട്ടാണെന്ന് കുറ്റസമ്മതം

Published : Nov 11, 2025, 12:58 PM IST
minor girl throws kids in well

Synopsis

കള്ളിയെന്ന് വിളിച്ച് കളിയാക്കിയതിന് 13 വയസ്സുകാരി രണ്ട് ബന്ധുക്കളായ കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഗ്രാമീണരുടെ കളിയാക്കൽ നാല് വയസ്സുകാരനും ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ്.

റായ്പൂർ: കള്ളിയെന്ന വിളി കേട്ട് മടുത്ത് 13 വയസ്സുകാരി രണ്ട് കുട്ടികളെ കിണറ്റിൽ എറിഞ്ഞു കൊന്നു. മുതിർന്നവർ കളിയാക്കുന്നത് കേട്ട് നാല് വയസ്സുകാരനും അത് ആവർത്തിച്ചതാണ് പ്രകോപനമായതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളായ നാല് വയസ്സുകാരനെയും രണ്ട് വയസ്സുകാരിയെയുമാണ് പെണ്‍കുട്ടി കിണറ്റിൽ എറിഞ്ഞത്. ഛത്തീസ്ഗഡിലാണ് സംഭവം.

തന്‍റെ ഗ്രാമത്തിലുള്ളവർ നിരന്തരം കള്ളി എന്ന് വിളിക്കുന്നത് കേട്ടതോടെ ദേഷ്യത്തിലായിരുന്നു പെണ്‍കുട്ടി. ഞായറാഴ്ച രാവിലെയാണ് രണ്ട് കുട്ടികളെയും കാണാതായത്. തുടർന്ന് കുടുംബാംഗങ്ങളും ഗ്രാമീണരും ചേർന്ന് അവരെ തിരയാൻ തുടങ്ങി.പച്ചക്കറിത്തോട്ടത്തിലെ കിണറ്റിലാണ് കുട്ടികളിലൊരാളുടെ മൃതദേഹം കണ്ടത്. കിണറ്റിലെ വെള്ളം വറ്റിച്ചപ്പോൾ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.

കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇരുവരെയും 13 വയസ്സുകാരിക്കൊപ്പം കണ്ടിരുന്നു. ഇതോടെയാണ് സംശയം പെണ്‍കുട്ടിയിലേക്ക് തിരിഞ്ഞത്. തുടർന്ന് പൊലീസ് ചോദ്യംചെയ്തപ്പോൾ കുട്ടികളെ കിണറ്റിലെറിഞ്ഞത് താനാണെന്ന് 13കാരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നാല് വയസ്സുകാരൻ തന്നെ കള്ളി എന്ന് വിളിച്ച് കളിയാക്കിയതിനാലാണ് താനിങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു.

"13കാരി കുറച്ച് പണവും ഫോണും മോഷ്ടിച്ചതായി ആരോപണമുണ്ടായിരുന്നു, അതിനുശേഷം ഗ്രാമീണർ അവളെ കള്ളി എന്ന് വിളിക്കാൻ തുടങ്ങി. ഇതോടെ അവൾക്ക് എല്ലാവരോടും ദേഷ്യമായി. ബന്ധുവായ കുട്ടിയും കള്ളി എന്ന് വിളിക്കാൻ തുടങ്ങിയതോടെ അവൾക്ക് കൂടുതൽ ദേഷ്യം വന്നു"- പൊലീസ് പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103(1) (കൊലപാതകം) പ്രകാരവും ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും പരിപാലനവും) നിയമം 2015 പ്രകാരവും പൊലീസ് കേസെടുത്തു.പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. മാതാപിതാക്കൾക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?