
ദില്ലി: സൈക്കിൾ ചവിട്ടിയും ധ്യാനം ശീലിച്ചും ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് താനെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാല. കൊറോണ വൈറസ് ബാധയെ ഇല്ലാതാക്കാൻ ഗൊ കൊറോണ ഗോ മുദ്രാവാക്യം നിർദ്ദേശിച്ച വ്യക്തിയാണ് രാം ദാസ് അത്താവാല. മകനൊപ്പം കളിക്കാനും പുസ്തകങ്ങൾ വായിക്കാനും തനിക്ക് സമയം ലഭിക്കുന്നുണ്ടെന്നും അത്താവാല വെളിപ്പെടുത്തുന്നു. സബർബൻ ബാന്ദ്രയിലെ ബംഗ്ലാവിലാണ് അറുപതുകാരനായ രാംദാസ് അത്താവാല താമസിക്കുന്നത്.
നടത്തം, സൈക്ലിംഗ്, അരമണിക്കൂറോളം ധ്യാനം എന്നിവ എന്റെ ദിനചര്യകളിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. വാർത്തകളും ഞാൻ നോക്കാറുണ്ട്. ലോക്ക് ഡൗൺസമയം മകനൊപ്പം കളിക്കാൻ ചെലവഴിക്കും.വളരെക്കാലത്തിന് ശേഷമാണ് എനിക്ക് അവനൊപ്പം ചെലവഴിക്കാൻ സാധിക്കുന്നത്. കൊറോണ വൈറസ് ബാധ വ്യാപകമായ സാഹചര്യത്തിൽ കൊറോണയോട് പോകാൻ പറയുന്നു, എന്നർത്ഥമുള്ള ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു. ചൈനീസ് നയതന്ത്ര പ്രതിനിധിയും ബുദ്ധ സന്യാസിമാരും പങ്കെടുത്ത യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം വിളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam