പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശരദ് പവാർ, കനിമൊഴി, അഭിഷേക് മനു സിങ്‌വി തുടങ്ങിയ പ്രമുഖർ ഇക്കുറി കാലാവധി പൂർത്തിയാക്കും

ദില്ലി: പുതുതായി ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 16 ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഫെബ്രുവരി 26 ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് അഞ്ച് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. മാർച്ച് ആറിന് രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ നടക്കുന്ന വോട്ടെടുപ്പിന് ശേഷം അന്ന് രാത്രിയോടെ തന്നെ ഫലപ്രഖ്യാപനവും നടക്കും.

ഇക്കുറി പ്രമുഖരാണ് രാജ്യസഭയിൽ നിന്ന് കാലാവധി പൂർത്തിയാക്കുന്നത്. ഒഴിവുവരുന്ന ഏഴ് സീറ്റുകൾ മഹാരാഷ്ട്രയിലാണ്. അഞ്ച് വീതം സീറ്റുകൾ തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ്. ഒഡിഷയിലെ നാല്, അസമിലെ മൂന്ന് എന്നിവയ്ക്ക് പുറമെ ഹരിയാന, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലും ഹിമാചൽ പ്രദേശിലെ ഒരു സീറ്റും ഒഴിയും.

ശരദ് പവാറാണ് കാലാവധി പൂർത്തിയാക്കുന്ന എംപിമാരിൽ പ്രധാനി. ഇദ്ദേഹത്തിന് പുറമെ പ്രിയങ്ക ചതുർവേദി, രാംദാസ് അത്തവാലെ, കനിമൊഴി, അഭിഷേക് മനു സിങ്‌വി, തിരുച്ചി സിവ, തമ്പിദുരൈ, ജികെ വാസൻ, റിതബ്രത ബാനർജി, സാകേത് ഗോഖലെ, ഉപേന്ദ്ര കുശ്വാഹ, ഹരിവൻഷ് നാരായൺ സിങ് തുടങ്ങിയ പ്രമുഖരും കാലാവധി പൂർത്തിയാക്കും.