ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ; ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കിൽ വ്യക്തതയില്ല

Published : Jan 05, 2026, 03:25 PM IST
indore water issue

Synopsis

ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്രസർക്കാർ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. അതേസമയം, ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കുകളിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല

ദില്ലി: ഇൻഡോറിലെ മലിനജല ദുരന്തം പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് സർക്കാർ. കേന്ദ്രസർക്കാർ നിയോഗിച്ച സംഘം സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. അതേസമയം, ചികിത്സ തേടിയവരുടെയും മരിച്ചവരുടെയും കണക്കുകളിൽ സർക്കാർ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നൂറുകണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടതോടെയാണ് ഇൻഡോർ മലിനജല പ്രശ്നത്തെ സർക്കാർ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്. ഇതോടെ, പ്രതിരോധ പ്രവർത്തികളും ശുചീകരണ ചികിത്സ നടപടികളും കൂടുതൽ വ്യാപിപ്പിക്കും. പകർച്ചവ്യാധി നിരോധന നിയമത്തിന്‍റെ കീഴിൽ കേന്ദ്ര സർക്കാരിന് പ്രദേശത്ത് കൂടുതൽ ഇടപെടൽ നടത്താനും സാധിക്കും. നിലവിൽ കേന്ദ്രസർക്കാർ നിയോഗിച്ച സംഘം ഇൻഡോറിൽ പരിശോധന തുടരുകയാണ്. പകർച്ചവ്യാധിയുടെ ഉറവിടം ഒരിടം മാത്രമാണോ അതോ പലയിടത്ത് നിന്നാണോ മലിനജലം ശുദ്ധജലത്തിൽ കലർന്നത് എന്നതിനെക്കുറിച്ചാണ് സംഘം ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്. ഭഗീരഥ്പുരയിലെ 32 സോണുകളായി തിരിച്ചാണ് കേന്ദ്രസംഘം പരിശോധന നടത്തുന്നത്. പരിശോധനയ്ക്ക് പുറമെ ശുചീകരണ പ്രവർത്തികളും യുദ്ധകാല അടിസ്ഥാനത്തിൽ നടക്കുന്നുണ്ട്.

കുഴൽ കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കും. ജലവിതരണം സാധാരണ നിലയിലാക്കുന്നതുവരെ ജനങ്ങൾക്ക് ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കും. പകർച്ചവ്യാധിയായി പ്രഖ്യാപിച്ചെങ്കിലും ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രോഗബാധിതരായവരുടെ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം 398 പേർ മാത്രമാണ് ചികിത്സ തേടിയത്. എന്നാൽ, 700ലധികം പേർ ചികിത്സ തേടിയതായാണ് പ്രദേശവാസികൾ പറയുന്നത്. മരണസംഖ്യയിലും പൊരുത്തക്കേടുകളുണ്ട്. 16 മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പത്ത് മരണങ്ങൾ മാത്രമാണ് സർക്കാർ സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ ഭഗീരഥ്പുരയിലെ ഒമ്പതിനായിരത്തിലധികം പേരിൽ പരിശോധന നടത്തി. ഇതിലൂടെ 20 പുതിയ രോഗികളെ കണ്ടെത്തി. കൂടുതൽ രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യൻ വംശജയെ കാണാനില്ലെന്ന് പരാതി നൽകി, പിന്നാലെ അമേരിക്കയിൽ നിന്ന് മുങ്ങി, 26കാരനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടി ഇൻറർപോൾ
'ദൈവത്തെ പോലും വെറുതെ വിട്ടില്ല': ദേവസ്വം ബോർഡ് മുൻ അം​ഗം ശങ്കരദാസിന്‍റെ ഹർജി തള്ളി സുപ്രീം കോടതി