'ഓഫീസ് കണ്ടിട്ടുപോലുമില്ലെങ്കിലെന്താ ലക്ഷങ്ങൾ ശമ്പളം', സർക്കാർ ഉദ്യോഗസ്ഥൻ്റെ ഭാര്യക്ക് 2 കമ്പനികളിൽ നിന്ന് കിട്ടിയത് ലക്ഷങ്ങൾ

Published : Oct 26, 2025, 11:39 PM IST
Government Officer s Wife Earns Rs 37 Lakh  Salar

Synopsis

 ഐടി വകുപ്പ് ജോയിൻ്റ് ഡയറക്ടർ പ്രദ്യുമാൻ ദീക്ഷിത്, സർക്കാർ ടെൻഡറുകൾക്ക് പകരമായി ഭാര്യ പൂനം ദീക്ഷിത്തിന് രണ്ട് സ്വകാര്യ കമ്പനികളിൽ നിന്ന് വ്യാജ ശമ്പളം വാങ്ങി നൽകിയതായി കണ്ടെത്തി. ജോലി ചെയ്യാതെ ഏകദേശം  2 വർഷത്തിനിടെ 37.54 ലക്ഷം രൂപ പൂനം കൈപ്പറ്റി. 

ജയ്‌പൂർ: രാജസ്ഥാനിൽ സർക്കാർ ഉദ്യോഗസ്ഥന്റെ ഭാര്യ, രണ്ട് സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാതെ ഏകദേശം രണ്ട് വർഷത്തിനിടെ 37.54 ലക്ഷം രൂപ 'ശമ്പളമായി' കൈപ്പറ്റിയതായി കണ്ടെത്തൽ. സർക്കാർ ടെൻഡറുകൾ പാസാക്കി നൽകിയതിന് പകരമായിട്ടാണ് ഐടി വകുപ്പ് ജോയിൻ്റ് ഡയറക്ടർ തൻ്റെ ഭാര്യക്ക് ഈ തുക കൈപ്പറ്റാൻ വഴിയൊരുക്കിയത്. ഐടി വകുപ്പിന് കീഴിലുള്ള രാജ്‌കോംപ് ഇൻഫോ സർവീസസിലെ ജോയിൻ്റ് ഡയറക്ടറായ പ്രദ്യുമാൻ ദീക്ഷിത്താണ് തൻ്റെ ഭാര്യ പൂനം ദീക്ഷിത് വഴി നിയമവിരുദ്ധമായി പണം കൈപ്പറ്റിയത്. ഒറിയോൺപ്രോ സൊല്യൂഷൻസ്, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡ് എന്നീ രണ്ട് സ്വകാര്യ കമ്പനികളാണ് പൂനം ദീക്ഷിത്തിനെ ജീവനക്കാരിയായി വ്യാജേന രേഖകളിൽ കാണിച്ചത്.

ടെൻഡറിന് പകരമായി ശമ്പളം

ഈ കമ്പനികൾക്ക് സർക്കാർ ടെൻഡർ ലഭിക്കുന്നതിന് പകരമായി, പ്രദ്യുമാൻ ദീക്ഷിത് തൻ്റെ ഭാര്യയെ ജീവനക്കാരിയായി നിയമിക്കാനും പ്രതിമാസ ശമ്പളം നൽകാനും കമ്പനികളോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് 2019 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെയാണ് പൂനം ദീക്ഷിതിൻ്റെ അഞ്ച് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് രണ്ട് കമ്പനികളും പണം കൈമാറിയത്. 'ശമ്പളം' എന്ന പേരിലാണ് മൊത്തം 37,54,405 രൂപ കൈമാറ്റം ചെയ്യപ്പെട്ടതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഓഫീസിൽ പോകാതെ ജോലി; വ്യാജ ഹാജർ റിപ്പോർട്ട്

ഈ കാലയളവിൽ പൂനം ദീക്ഷിത് ഒരിക്കൽ പോലും ഈ രണ്ട് ഓഫീസുകളിലും പോയിരുന്നില്ല. എന്നിരുന്നാലും, ഇവരുടെ വ്യാജ ഹാജർ റിപ്പോർട്ടുകൾക്ക് പ്രദ്യുമാൻ ദീക്ഷിത് തന്നെ അംഗീകാരം നൽകി എന്നും ആന്റി കറപ്ഷൻ ബ്യൂറോ (എ.സി.ബി.) അന്വേഷണത്തിൽ വ്യക്തമായി. മാത്രമല്ല, ഒറിയോൺപ്രോ സൊല്യൂഷൻസിൽ വ്യാജമായി ജോലി ചെയ്തിരുന്ന സമയത്തുതന്നെ, ട്രീജെൻ സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ നിന്ന് 'ഫ്രീലാൻസിംഗ്' എന്ന പേരിൽ പൂനം ദീക്ഷിത് പണം കൈപ്പറ്റിയിരുന്നതായും എ.സി.ബി. കണ്ടെത്തി.

അന്വേഷണം ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ

രാജസ്ഥാൻ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ 6-നാണ് എ.സി.ബി. പ്രാഥമിക അന്വേഷണം ആരംഭിച്ചത്. ഈ വർഷം ജൂലൈ 3-നാണ് അന്വേഷണം പൂർത്തിയായത്. കൂടുതൽ നിയമനടപടികൾ പുരോഗമിക്കുകയാണ്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ