ഹേമന്ത് കര്‍ക്കറെയെ ഞാന്‍ ശപിച്ചിരുന്നെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍; കൈയടിച്ച് ബിജെപി നേതാക്കള്‍

Published : Apr 19, 2019, 02:02 PM ISTUpdated : Apr 19, 2019, 02:04 PM IST
ഹേമന്ത് കര്‍ക്കറെയെ ഞാന്‍ ശപിച്ചിരുന്നെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍; കൈയടിച്ച് ബിജെപി നേതാക്കള്‍

Synopsis

രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ നിങ്ങളെ കൊല്ലുമെന്ന് ഞാന്‍ അയാളോട് പറഞ്ഞെന്ന് പ്രഗ്യ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രഗ്യയുടെ വാക്കുകള്‍  കൂടെയെത്തിയ ബിജെപി  നേതാക്കള്‍ കൈയടിച്ചാണ് എതിരേറ്റത്. 

ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്ന് മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ബിജെപി ഭോപ്പാല്‍ സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് ഠാക്കൂര്‍. രണ്ട് മാസത്തിനുള്ളില്‍ തീവ്രവാദികള്‍ നിങ്ങളെ കൊല്ലുമെന്ന് ഞാന്‍ അയാളെ ശപിച്ചിരുന്നുന്നെന്ന് അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പ്രഗ്യയുടെ വാക്കുകള്‍  കൂടെയെത്തിയ ബിജെപി  നേതാക്കള്‍ കൈയടിച്ചാണ് എതിരേറ്റത്.  തനിക്കെതിരെ കര്‍ക്കറെ  വ്യാജമായ തെളിവുകളുണ്ടാക്കി കുടുക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

പ്രഗ്യ സിങ് ഠാക്കൂറിന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയെ അധിക്ഷേപിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. പ്രഗ്യ സിങ് പ്രതിചേര്‍ക്കപ്പെട്ട മാലാഗാവ് സ്ഫോടനം അന്വേഷിച്ചത് ഹേമന്ത് കര്‍ക്കറെയായിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രഗ്യ സിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ ഇവരെ അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതിയായ പ്രഗ്യയ്ക്ക് 2015ല്‍ എന്‍ഐഎ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍. വിചാരണ കോടതി തള്ളി. 

26/11ലെ മുംബൈ ഭീകരാക്രമണത്തിലാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തലവനായിരുന്ന ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ കൊലപാതകവുമായി നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പ്രഗ്യയുടെ പുതിയ പ്രസ്താവന. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പള്ളിയുടെ ഭൂമി സംബന്ധിച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം; 110 പേർ അറസ്റ്റിൽ, രാജസ്ഥാനിലെ ചോമുവിൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി
'പുറത്തിറങ്ങാൻ പേടി, ജയിലിന് പുറത്തിറങ്ങിയാൽ കുടുംബം ഇല്ലാതാക്കുമെന്ന് കുൽദീപ് സെൻഗാർ ഭീഷണിപ്പെടുത്തി', വെളിപ്പെടുത്തി ഉന്നാവോ അതിജീവിതയുടെ അമ്മ