
ദില്ലി: ഹരിയാനയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങളെ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രമേയം പാസാക്കിയ പഞ്ചായത്തുകൾക്കെതിരെ ഹരിയാന സർക്കാർ നടപടി തുടങ്ങി .3 ജില്ലകളിലെ ഗ്രാമ പഞ്ചായത്ത് സർപഞ്ചുമാർക്ക് ഷോകോസ് നോട്ടീസ് അയച്ചു .സംഘർഷമുണ്ടായതിന് പിന്നാലെ അൻപതിലധികം പഞ്ചായത്തുകളാണ് യോഗം ചേർന്ന് മുസ്ലീംങ്ങളെ ബഹിഷ്കരിക്കണമെന്ന പ്രമേയം പാസാക്കിയത്.നിയമവിരുദ്ദമായ ആഹ്വാനം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഹരിയാന മന്ത്രി ദേവേന്ദ സിംഗ് ബബ്ലി വ്യക്തമാക്കി.
ഹരിയാന സംഘർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്എസും സംസ്ഥാന സർക്കാറും ചേർന്ന് നടപ്പാക്കിയ പദ്ദതിയെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎമ്മിന്‍റെ നാലംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം സംഘർഷബാധിത മേഖലകൾ സന്ദർശിച്ചു. ആർഎസ്എസിൻ്റെ വർഗീയവൽകരണത്തിൻ്റെ ഫലമാണ് ഹരിയാനയിൽ കണ്ടതെന്നും, സർക്കാർ കൂട്ടുനിന്ന കലാപമാണിതെന്നും എംപിമാർ ആരോപിച്ചു. സംഘർഷത്തിന് പിന്നാലെ ക്യത്യമായ രേഖകളുള്ള മുസ്ലീം വിഭാഗക്കാരുടെ കെട്ടിടങ്ങളും വീടുകളും സർക്കാർ ഇടിച്ചുനിരത്തുകയാണ്. അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നും, ഇന്റർനെറ്റ് പുനസ്ഥാപിക്കണമെന്നും സംഘം ആവശ്യപ്പെട്ടുപാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പുകൾക്ക് സംഘർഷത്തിലുള്ള പങ്കിനെ കുറിച്ച് ഹരിയാന പോലീസ് അന്വേഷണം തുടങ്ങി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam