
ലഖ്നൗ: ഹാഥ്റാസിൽ ദളിത് പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈക്കോടതി. ജില്ലാ മജിസ്ട്രേറ്റിനെ എന്തുകൊണ്ട് ഇതുവരെ സ്ഥാനത്ത് നിന്ന് മാറ്റിയില്ലെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.
പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ച വിഷയത്തിൽ എസ്പിയുടെയും ജില്ലാ മജിസ്ട്രേറ്റിന്റെയും വിശദീകരണങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോടതി പറഞ്ഞു. ഇരുവരും പ്രത്യേക സത്യവാങ്ങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് നവംബർ 25 ന് വീണ്ടും കോടതി പരിഗണിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam