'പാർട്ടി വിട്ടത് മുഖ്യമന്ത്രി പദവിയുടെ പേരിലല്ല, ബിജെപി അപമാനിച്ച് ഇറക്കി വിട്ടു': ജഗദീഷ് ഷെട്ടർ

Published : May 01, 2023, 09:54 AM IST
'പാർട്ടി വിട്ടത് മുഖ്യമന്ത്രി പദവിയുടെ പേരിലല്ല, ബിജെപി അപമാനിച്ച് ഇറക്കി വിട്ടു': ജഗദീഷ് ഷെട്ടർ

Synopsis

പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുമ്പ് കർണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ വിളിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാൻ പറഞ്ഞു. വേണമെങ്കിൽ മാതൃക അയക്കാം, അതിൽ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യാൻ പ്രധാന് അറിയില്ലെന്നും ഷെട്ടർ പറഞ്ഞു. 

ബെം​ഗളൂരു: സീറ്റ് നൽകാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെയോ പേരിലല്ല ബിജെപി വിട്ടതെന്ന് ജഗദീഷ് ഷെട്ടർ. ബിജെപി തന്നെ അപമാനിച്ചാണ് ഇറക്കി വിട്ടതെന്ന് ഷെട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുമ്പ് കർണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ വിളിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാൻ പറഞ്ഞു. വേണമെങ്കിൽ മാതൃക അയക്കാം, അതിൽ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യാൻ പ്രധാന് അറിയില്ലെന്നും ഷെട്ടർ പറഞ്ഞു. 

ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ, സ്വമേധയാ തീരുമാനിച്ചതെന്ന് ഡികെ ശിവകുമാർ; ബിജെപിക്ക് തിരിച്ചടി

മുറിവേറ്റത് തന്റെ ആത്മാഭിമാനത്തിനാണ്. നേരത്തേ മര്യാദയ്ക്ക് പറഞ്ഞെങ്കിൽ താൻ മത്സരത്തിൽ നിന്ന് മാറിയേനേ. ഇവിടെ മുറിവേറ്റത് ആത്മാഭിമാനത്തിനാണ്. എന്നെയും മണ്ഡലത്തിലെ ജനത്തെയും അപമാനിച്ചു. ബിജെപി തോറ്റാൽ കാരണക്കാർ ബി എൽ സന്തോഷും കൂട്ടരുമാണ്. ബി എൽ സന്തോഷ് വ്യക്തിതാൽപര്യങ്ങളുടെ പേരിൽ ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുകയാണ്. കർണാടക ബിജെപിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ദിവസം തോറും ബിജെപിയുടെ പ്രഭാവം മങ്ങുന്നുവെന്നും കർണാടകയിൽ 140-150 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഷെട്ടർ കൂട്ടിച്ചേർത്തു. 

'ഒറ്റ തെരഞ്ഞെടുപ്പിൽ പോലും ജയിക്കാത്തയാൾ'; അണ്ണാമലൈക്കെതിരെ പരിഹാസവുമായി ഷെട്ടർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ