സംഭവം രാത്രി ആളുകൾ ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ, പരിഭ്രാന്തരായി ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി; ഹിമാചലിലെ ഭൂചലനത്തിൽ ആളപായമില്ല

Published : Jun 06, 2026, 08:18 AM ISTUpdated : Jun 06, 2026, 08:22 AM IST
Earthquake

Synopsis

ഹിമാചൽ പ്രദേശിൽ റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കാംഗ്ര-ചമ്പ അതിർത്തിയിൽ പ്രഭവകേന്ദ്രമായ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തിറങ്ങി. പ്രകമ്പനം പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

ദില്ലി: ഹിമാചൽ പ്രദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10:04 ഓടെയായിരുന്നു സംഭവം. ധർമ്മശാലയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ മാറി കാംഗ്ര-ചമ്പ അതിർത്തിയിലെ ധർ ഗോദോയ് എന്ന സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. ഭൂമിക്കടിയിൽ വെറും 5 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഈ ഭൂചലനം രൂപപ്പെട്ടത്. ആഴം കുറവായതിനാൽ തന്നെ പ്രകമ്പനം ശക്തമായി അനുഭവപ്പെട്ടു.

 

 

ചമ്പ, കാംഗ്ര, ധർമ്മശാല, സംസ്ഥാന തലസ്ഥാനമായ ഷിംല എന്നിവിടങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. കൂടാതെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലെ ചില ഭാഗങ്ങളിലും നേരിയ പ്രകമ്പനമുണ്ടായി. ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും കൂട്ടത്തോടെ തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിയിറങ്ങി. ഉയർന്ന ഭൂചലന സാധ്യതയുള്ള 'സീസ്മിക് സോൺ 5' മേഖലയിലാണ് ഹിമാചലിലെ ചമ്പ, കാംഗ്ര അടക്കമുള്ള ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്നത്. നിലവിൽ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപിൻ്റെ കുടിയേറ്റ നയം, അമേരിക്കയിൽനിന്ന് ഇതുവരെ നാടുകടത്തിയത് 4600ലധികം ഇന്ത്യക്കാരെ; കണക്കുകൾ വിശദീകരിച്ച് കേന്ദ്രം
പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത്, ഉന്നതരുടെ മുന്നറിയിപ്പ്; വിമാനത്താവളത്തിൽ അസാധാരണ മുന്നൊരുക്കം, ധർമ്മേന്ദ്ര പ്രധാനെ കൈവിടാതെ മോദി