പക്ഷാഘാതം സംഭവിച്ച 30-കാരന് ചികിത്സ നിഷേധിച്ച സംഭവം: ആശുപത്രി ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

Published : Sep 08, 2026, 02:18 PM IST
Surya Pratap Yadav

Synopsis

ഹൈദരാബാദിൽ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ ചികിത്സാപ്പിഴവിന് സ്വകാര്യ ആശുപത്രിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. പക്ഷാഘാതത്തെ തുടർന്ന് അടിയന്തരമായി നൽകേണ്ടിയിരുന്ന ശസ്ത്രക്രിയ വൈകിപ്പിച്ചതാണ് വിദ്യാർത്ഥിയുടെ മരണത്തിൽ കലാശിച്ചത്.

ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്. ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് സ്വകാര്യ ആശുപത്രിയോടും ന്യൂറോളജിസ്റ്റിനോടും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. പക്ഷാഘാതം സംഭവിച്ചപ്പോൾ ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയതിനാണ് നടപടി.

ഹോസ്റ്റൽ മുറിയിൽ ബോധരഹിതനായി വീണ 30-കാരനായ വിദ്യാർത്ഥിയെ സുഹൃത്തുക്കൾ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ബന്ധുക്കളുടെ അനുമതിപത്രം വേണമെന്നും കോവിഡ് ആർ.ടി-പി.സി.ആർ പരിശോധനാ ഫലം വരണമെന്നും പറഞ്ഞ് ജീവൻ രക്ഷിക്കാനുള്ള 'മെക്കാനിക്കൽ ത്രോംബെക്ടമി' ശസ്ത്രക്രിയ മണിക്കൂറുകളോളം വെച്ചുതാമസിപ്പിച്ചു. ചികിത്സ വൈകിയതിനെ തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം വിദ്യാർത്ഥി മരിക്കുകയായിരുന്നു.

തുടർന്ന് വിദ്യാർത്ഥിയുടെ വയോധികരായ മാതാപിതാക്കൾ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയും വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ പവർ ഓഫ് അറ്റോർണി വഴി കേസ് നടത്തുകയും ചെയ്തു. അടിയന്തര ഘട്ടങ്ങളിൽ രോഗിയുടെ ജീവൻ രക്ഷിക്കാനാണ് ഡോക്ടർമാർ പ്രാധാന്യം നൽകേണ്ടതെന്നും അഡ്മിനിസ്ട്രേറ്റീവ് നടപടികളോ അനുമതിപത്രങ്ങളോ ഇതിന് തടസ്സമാകരുതെന്നും ഉപഭോക്തൃ കമ്മീഷൻ നിരീക്ഷിച്ചു. ഭാവിയിൽ കുടുംബത്തിന് സാമ്പത്തിക തണലാകേണ്ട യുവാവിൻ്റെ ജീവൻ നഷ്ടപ്പെട്ടത് കണക്കിലെടുത്ത്, നഷ്ടപരിഹാരമായി ഒരു കോടി രൂപയും കേസ് നടത്താൻ ചെലവായ 50,000 രൂപയും മാതാപിതാക്കൾക്ക് നൽകാൻ കമ്മീഷൻ ആശുപത്രി മാനേജ്‌മെന്റിനോടും ന്യൂറോളജിസ്റ്റിനോടും ഉത്തരവിടുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അധ്യാപകൻ്റെ ഇടിയേറ്റ് വിദ്യാർത്ഥിയുടെ ഇടത് കണ്ണിൽ രക്തം കട്ടപിടിച്ചു, അപകടനില തരണം ചെയ്‌തു; കേസെടുത്ത് മൈസൂരു പൊലീസ്
റീലിന് വേണ്ടി ഡാമിലേക്ക് ഒറ്റച്ചാട്ടം, പതിച്ചത് പാറയിൽ; യുവാവിൻ്റെ ഇരുകാലുകളും ഒടിഞ്ഞു