രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കൊവിഡ് പിടിപെടാൻ സാധ്യതയുള്ളവരെന്ന് ഐ സി എം ആ‍ർ സിറോ സർവെ പഠനം

Web Desk   | Asianet News
Published : Jul 20, 2021, 06:02 PM ISTUpdated : Jul 20, 2021, 06:32 PM IST
രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കൊവിഡ് പിടിപെടാൻ സാധ്യതയുള്ളവരെന്ന് ഐ സി എം ആ‍ർ സിറോ സർവെ പഠനം

Synopsis

സിറോ സർവേയിൽ രാജ്യത്ത് 67 ശതമാനം പേരിലാണ് കോവിഡ് വന്നു പോയവരിൽ കാണുന്ന ആന്റിബോഡി കണ്ടെത്തിയത്

ദില്ലി:രാജ്യത്തെ നാൽപത് കോടി ജനങ്ങൾ ഇപ്പോഴും കൊവിഡ് പിടിപെടാൻ സാധ്യതയുള്ളവരെന്ന് ഐ സി എം ആ‍ർ സിറോ സർവെ പഠന ഫലം.അതേസമയം രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടു വിഭാ​ഗത്തിലും കൊവിഡ് ആന്റി ബോഡി സാന്നിധ്യം കണ്ടെത്തി.​സിറോ സർവേയിൽ രാജ്യത്ത് 67 ശതമാനം പേരിലാണ് കോവിഡ് വന്നു പോയവരിൽ കാണുന്ന ആന്റിബോഡി കണ്ടെത്തിയത്.

രാജ്യത്തെ ജനസംഖ്യയിൽ മൂന്നിൽ ഒരു ഭാഗം ജനങ്ങളിൽ ആന്റിബോഡി സാന്നിധ്യമില്ല.അതായത് 40കോടിയിലേറെ പേർക്ക് ഇപ്പോഴും കൊവിഡ് പിടിപെടാനുള്ള സാധ്യതയുണ്ട്.

വാക്സിൻ എടുക്കാത്തവരിൽ ആന്റിബോഡിയുടെ സാന്നിധ്യം 62.3 ശതമാനം ആണ്.ഇവരിൽ കൊവിഡ് വന്നുപോയതാകാമെന്നാണ് 
നി​ഗമനം.ഒരു ഡോസ് സ്വീകരിച്ചവരിൽ എട്ട് ശതമാനം ആന്റിബോ‍ഡി സാന്നിധ്യവും രണ്ട് ഡോസ് വാക്സീനും സ്വീകരിച്ചവരിൽ 89.8 ശതമാനവും ആണ് ആന്റിബോഡി സാന്നിധ്യം.

ആര് വയസ് മുതൽ 17വയസ് വരെ കുട്ടികളിൽ പകുതിയധികം പേരിലും കൊവിഡ് ആന്റി ബോഡി സാന്നി‌ധ്യം കണ്ടെത്തി.അതായത് കുട്ടികളിൽ പകുതിയിലധികം പേർക്കും രോ​ഗം വന്ന് പോയിട്ടുണ്ടാകാമെന്നതാണ്.ന​ഗരങ്ങളിലും ‌​ഗ്രാമങ്ങളിലും വലിയ വ്യത്യാസമില്ലാതെ രോ​ഗ ബാധ ഉണ്ടായിട്ടുണ്ടാകാമെന്നും പഠനം പറയുന്നു.

രാജ്യത്തെ എഴുപത് ജില്ലകളിലായി ജൂൺ ജൂലൈ മാസത്തിലാണ് സിറോ സർവെ പഠനം നടത്തിയത്.28975പേരാണ് സർവേയുടെ 
ഭാ​ഗമായത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഎംഡബ്ല്യുവിന്റെ പ്ലാന്റിൽ രാഹുൽ ​ഗാന്ധി, ഇന്ത്യയിലെ കാര്യം ദുഃഖകരമെന്ന് പരാമർശം; വിമർശനവുമായി ബിജെപി
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടിൽ കേസെടുത്തു; ​ഗാനരചയിതാവും സംവിധായകനും പ്രചരിപ്പിച്ചവരും പ്രതികൾ