
ദില്ലി: മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. പാചകവാതകം 500 രൂപക്കും വനിതകള്‍ക്ക് പ്രതിമാസം 1500 രൂപയും ലഭ്യമാക്കുമെന്നും ഖാർഗെ പ്രഖ്യപിച്ചു. സംസ്ഥാനത്തെ സർക്കാര്‍ ഉദ്യോഗസ്ഥർക്ക് പഴയ പെൻഷന്‍ പദ്ധതി നടപ്പാക്കുമെന്നും 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്. കർഷകരെ കടത്തിൽ നിന്ന് മുക്തരാക്കുമെന്നും ഖാർഗെ പ്രഖ്യാപ്പിച്ചു. ഈ പ്രഖ്യാപനങ്ങളെല്ലാം കർണാടകയിൽ കോൺഗ്രസ് നടത്തിയ പ്രഖ്യാപനങ്ങൾക്ക് സമാനമാണ് ഇതിലൂടെ മധ്യപ്രദേശിലും കർണാടക മോഡൽ വിജയമുണ്ടാകുമെന്നാണ് കോൺഗ്രസ് കണാക്കാക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് പൊതു സമ്മേളനത്തിലാണ് ഖർഗെയുടെ പ്രഖ്യാപനങ്ങൾ ഉണ്ടായത്.
പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ 'ഇന്ത്യ'യിലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി ജാതി സെന്‍സസ് വിഷയം ശക്തമാക്കാൻ അലോചന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഹാറിലെ ജാതി സെൻസസ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്മതിച്ചിരുന്നു. ബിജെപി-ക്ക് എതിരെ രുക്ഷമായ വിമർശനവും മല്ലികാർജ്ജുൻ ഖാർഗെയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഇ ഡിയെ കാണിച്ച് ഭയപ്പെടുത്തിയാണ് ബിജെപി സംസ്ഥാനങ്ങളിൽ സർക്കാർ ഉണ്ടാക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. കർണാടകയിലും മണിപ്പൂരിലും ഇതാണ് സംഭവിച്ചതെന്നും തെരഞ്ഞെടുക്കപ്പെടാത്ത ഇടങ്ങളിലെല്ലാം ബിജെപിയുടെ രീതി ഇതാണെന്നും ഖർഗെ കൂട്ടിചേർത്തു. ഖാർഗെയുടെ പ്രഖ്യാപനങ്ങളോടെ മധ്യപ്രദേശിലെ തെരഞ്ഞടുപ്പ് രംഗം കൂടുതൽ കനക്കുമെന്നുറപ്പായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam