
ദില്ലി: ജനസംഖ്യാ അനുപാതം വച്ച് കണക്കാക്കുമ്പോൾ ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറവാണെന്ന് ഐസിഎംആർ. നഗരപ്രദേശങ്ങളിലെ ചേരികളിൽ രോഗവ്യാപന തോത് വളരെക്കൂടുതലാണ്. രോഗം വലിയ രീതിയിൽ പരക്കാൻ സാധ്യതയുണ്ടെന്നും സംയുക്തവാർത്താ സമ്മേളനത്തിൽ ഐസിഎംആർ പ്രതിനിധികൾ പറഞ്ഞു.
രാജ്യത്തെ രോഗമുക്തി നിരക്ക് 49.2 ശതമാനമാണ്. സെറോ സർവ്വേയിലൂടെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞു. 83 ജില്ലകളിലാണ് സർവ്വേ നടത്തിയത്. 73 ശതമാനം പേർക്ക് രോഗം വന്നുപോയതായാണ് നിഗമനം.
രോഗം പരക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. കൊവിഡ് മാസങ്ങളോളം നിലനിൽക്കും. ഇതുവരെ സാമൂഹികവ്യാപനമില്ല. എന്നാൽ, വലിയൊരു ജനസമൂഹത്തിന് കൊവിഡ് ഭീഷണി നിലനിൽക്കുകയാണെന്നും ആരോഗ്യമന്ത്രാലവും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഐസിഎംആർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam