
ദില്ലി : ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ ചർച്ചകൾ ക്രിയാത്മകമാണെന്ന് വിദേശകാര്യമന്ത്രാലയം. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ വൈകാതെ ധാരണയുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വ്യാപാര രംഗത്ത് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ വലിയ തോതിൽ ഇറക്കുമതി തീരുവ ചുമത്തി വർഷങ്ങളായി യുഎസിനെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചില്ല. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 മുതൽ 200 ശതമാനം വരെ വലിയ തോതിൽ തീരുവ ചുമത്തുമ്പോൾ തങ്ങൾ ഇന്ത്യയിൽ നിന്ന് ഒന്നും ഈടാക്കിയിരുന്നില്ലെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകുമെന്നും യുഎസ് അംബാസഡർ സെർജിയോ ഗോർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 99 ശതമാനം വിഷയങ്ങളിലും ധാരണയായെന്നും
ബാക്കിയുള്ള ഒരു ശതമാനം വിഷയങ്ങളിലെ തർക്കം പെട്ടെന്ന് തീർക്കാനാണ് ചർച്ചകൾ തുടരുന്നതെന്നും ഏതാനും ആഴ്ചകളിൽ ഇത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും സെർജിയോ ഗോർ വ്യക്തമാക്കുന്നു. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇത് വലിയ നേട്ടമാകുമെന്നാണ് യുഎസ് അവകാശവാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam