
ദില്ലി: ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതും ലക്ഷ്യം വെച്ചുള്ളതായിരുന്നു കൂടിക്കാഴ്ച. അലാസ്കയില്‍ നടക്കുന്ന ഉച്ചകോടിയിലാണ് ട്രംപും പുട്ടിനും തമ്മില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ച കരാറിലേക്കെത്തിയില്ലെങ്കിലും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പ്രധാന നീക്കമാണ് ഉണ്ടായത്.
ട്രംപിന്‍റെയും പുടിന്‍റെയും ഈ നീക്കത്തെയാണ് ഇന്ത്യ സ്വാഗതം ചെയ്തത്. രണ്ടു നേതാക്കളും സമാധാനത്തിനായി നടത്തുന്ന നീക്കങ്ങൾ പ്രശംസനീയമാണ്. നയതന്ത്ര ശ്രമങ്ങളിലൂടെ വിഷയം പരിഹരിക്കണം. ലോകം സംഘർഷം അവസാനിക്കാൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam