ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് രാജ്യത്തെ 2113 പേർ കൊവിഡ് ബാധിതരാണ്
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവർണർമാരുമായി വീഡിയോ കോൺഫറൻസിലൂടെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും രാഷ്ട്രപതി ഭവനിൽ നിന്നും മറ്റും ഗവർണർമാരും കേന്ദ്രഭരണപ്രദേശങ്ങളും ഭരണഘടന തലവൻമാരായ ലെഫ്നന്റെ ഗവർണർമാരും രാജ്ഭവനിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കു ചേരും.
ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് രാജ്യത്തെ 2113 പേർ കൊവിഡ് ബാധിതരാണ്. ഇതുവരെ അറുപത് പേർ രോഗം ബാധിച്ചു മരിച്ചു. മരണപ്പെട്ട രോഗികളിലേറെയും തെലങ്കാന ജില്ലയിൽ നിന്നുള്ളവരാണ്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലും പോയ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായത്. രോഗബാധിതരിൽ 172 പേർ അസുഖം ഭേദമായി ആശുപത്രിയിലേക്ക് മടങ്ങിയിട്ടുണ്ട്.