റെയിൽവേയുടെ 'ചിട്ടി' അർജുൻ, സ്റ്റേഷനിലെത്തിയ കൊടുംകുറ്റവാളികളെ പിടികൂടി എഐ റോബോട്ട്; ഇത് പുതിയ ചരിത്രം

Published : Feb 03, 2026, 07:28 PM IST
railway ai robot

Synopsis

വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ, 'റെയിൽ റോബോക്കോപ്പ് അർജുൻ' എന്ന എഐ റോബോട്ട് രണ്ട് കൊടുംകുറ്റവാളികളെ തിരിച്ചറിഞ്ഞ് പിടികൂടാൻ സഹായിച്ചു. ആർപിഎഫിന്റെ സഹായത്തോടെ പിടികൂടിയ പ്രതികൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. 

വിശാഖപട്ടണം: റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ) അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 'റെയിൽ റോബോക്കോപ്പ് അർജുൻ' രണ്ടു കൊടുംകുറ്റവാളികളെ പിടികൂടാൻ സഹായിച്ചു. ഫെബ്രുവരി രണ്ടിന് രാത്രി 8:10 ഓടെയാണ് സംഭവം. സ്റ്റേഷനിൽ പട്രോളിംഗ് നടത്തുകയായിരുന്ന അർജുൻ എന്ന റോബോട്ട്, തന്‍റെ സിസ്റ്റത്തിലുള്ള കുറ്റവാളികളുടെ പട്ടികയുമായി ഒത്തുനോക്കി ഒരാളെ തിരിച്ചറിയുകയും ഉടൻ തന്നെ ആർപിഎഫ് കൺട്രോൾ റൂമിലേക്ക് അപായസൂചന നൽകുകയുമായിരുന്നു.

തുടർന്ന് ആർപിഎഫ് സബ് ഇൻസ്പെക്ടർ വി കീർത്തി റെഡ്ഡിയുടെയും ക്രൈം പ്രിവൻഷൻ ഡിറ്റൻഷൻ സ്ക്വാഡിന്‍റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളിയായ ഹദപ്പ ശിവ (39), കൂട്ടുപ്രതി ജി. ബംഗാരു എന്നിവരെ പിടികൂടി. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോൾ മോഷ്ടാവു മുതൽ കൊലപാതകശ്രമം വരെയുള്ള നിരവധി കേസുകളിൽ പ്രതികളാണെന്നും രായഗഡ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ നിരവധി എഫ്ഐആറുകൾ ഉണ്ടെന്നും കണ്ടെത്തി.

യാത്രാ ടിക്കറ്റില്ലാതെ സ്റ്റേഷനിൽ പ്രവേശിച്ച കുറ്റവാളികളെ റെയിൽവേ നിയമപ്രകാരം നടപടികൾക്ക് വിധേയമാക്കി. റെയിൽവേ റോബോട്ടിന്‍റെ ഈ നേട്ടത്തെ ഈസ്റ്റ് കോസ്റ്റ് റെയിൽവേ ജനറൽ മാനേജർ പരമേശ്വർ ഫുങ്ക്വാൾ പ്രശംസിച്ചു. ആധുനിക സാങ്കേതികവിദ്യ എങ്ങനെ യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണിതെന്നും, വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റേഷനുകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണിപ്പൂരിൽ ബിജെപിയുടെ നിർണായക നീക്കം; പുതിയ സർക്കാർ രൂപീകരിക്കും, മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിം​ഗ്, ഉപമുഖ്യമന്ത്രി സ്ഥാനം കുക്കി വിഭാഗത്തിന്
മൂന്ന് മക്കളുണ്ടെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല, ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കികൊന്ന് പിതാവ്, ക്രൂരത മഹാരാഷ്ട്രയിൽ