മുന്നിൽ മിസൈലുമായി ഇറാൻ; 27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ, സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

Published : Mar 03, 2026, 12:04 PM IST
Strait of Hormuz Blockade Impact

Synopsis

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ, 10,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളുമായി പോയ 27 ഇന്ത്യൻ കപ്പലുകൾ കടലിൽ കുടുങ്ങി. കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ കപ്പലുടമകളുടെ സംഘടന കേന്ദ്ര സർക്കാരിനെ സമീപിച്ചു

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ 27 ഇന്ത്യൻ കപ്പലുകൾ കടലിൽ കുടുങ്ങി.. ഏകദേശം 10,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളുമായി പോയ കപ്പലുകളാണിത്. ഹോർമുസ് കടലിടുക്കിലേക്ക് കടന്നാൽ തീയിടുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതിനാൽ തന്നെ മുന്നോട്ട് പോകാനാവാതെ നടുക്കടലിൽ കിടക്കുകയാണ് കപ്പലുകൾ. അടയന്തിര സാഹചര്യം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കപ്പലുടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷൻ (ഐഎൻഎസ്എ), കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തയച്ചു.

ഇന്ത്യൻ കപ്പലുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി കപ്പലുകളും ഈ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. ഹോർമുസ് കടലിടുക്ക് മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ഇതുവരെ കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകൾ ഇറാൻ ആക്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിൻ്റെ (എൽപിജി) 85 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. നിലവിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ദോഷകരമായി ബാധിക്കും.

ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെങ്കിലും തലനാരിഴയ്ക്കാണ് കപ്പൽ രക്ഷപ്പെട്ടതെന്ന് ഐഎൻഎസ്എ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാൻ, ഇസ്രായേൽ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് കപ്പലുടമകൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിൻ്റെ 30 ശതമാനവും കടന്നുപോകുന്ന പാതയാണിത്. അതിനാൽ അന്താരാഷ്ട്ര തലത്തിലും ഈ പ്രതിസന്ധി വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വാനിന് പിന്നിൽ ബസിടിച്ച് അപകടം; 6 പേർക്ക് ജീവൻ നഷ്ടമായി, നിരവധിപേർക്ക് പരിക്ക്
ഫ്ലൈറ്റ് ക്യാൻസൽ, എങ്ങും സൈറൺ; പ്രശ്നബാധിത മേഖലകളിൽ കുടുങ്ങിയാൽ എന്തുചെയ്യണം? അറിയാം 5 വഴികൾ