ചൈനീസ് അതിർത്തിയിൽ ജോലി ചെയ്യവേ പാക് ഉദ്യോ​ഗസ്ഥന് സുപ്രധാന വിവരങ്ങൾ ചോർത്തി; ഇന്ത്യൻ സൈനികന്റെ വിചാരണ ഉടൻ

Published : Feb 19, 2023, 01:04 AM ISTUpdated : Feb 19, 2023, 01:10 AM IST
ചൈനീസ് അതിർത്തിയിൽ ജോലി ചെയ്യവേ പാക് ഉദ്യോ​ഗസ്ഥന് സുപ്രധാന വിവരങ്ങൾ ചോർത്തി; ഇന്ത്യൻ സൈനികന്റെ വിചാരണ ഉടൻ

Synopsis

സിഗ്നൽമാൻ (വാഷർമാൻ) ആയിരുന്ന അലിം ഖാനെയാണ് കോർട്ട് മാർഷൽ ചെയ്യുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഫീൽഡ് ഏരിയയിലാണ് ഇയാളെ നിയമിച്ചിരുന്നത്.

ദില്ലി: വടക്കൻ അതിർത്തിയിലെ സൈനിക പ്രവർത്തനങ്ങളെക്കുറിച്ച് ദില്ലിയിലെ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥന് രഹസ്യ വിവരങ്ങൾ കൈമാറുന്നതിനിടെ പിടിയിലായ സൈനികനെ കോർട്ട് മാർഷൽ (സൈനിക വിചാരണ) ചെയ്യുന്നതിനുള്ള നടപടികൾ ഇന്ത്യൻ സൈന്യം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ദില്ലിയിൽ സ്ഥിതി ചെയ്യുന്ന പാകിസ്ഥാൻ ഹൈക്കമ്മീഷനിൽ ജോലി ചെയ്യുന്ന പാക് പൗരനായ ആബിദ് ഹുസൈൻ (നായ്ക് അബിദ്) എന്ന ചാരന് രഹസ്യവിവരങ്ങൾ അയക്കുന്നതിനിടെയാണ് ചൈനീസ് അതിർത്തിയിൽ ജോലി ചെയ്തിരുന്ന സൈനികൻ പിടിയിലായത്.

സിഗ്നൽമാൻ (വാഷർമാൻ) ആയിരുന്ന അലിം ഖാനെയാണ് കോർട്ട് മാർഷൽ ചെയ്യുന്നത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ഫീൽഡ് ഏരിയയിലാണ് ഇയാളെ നിയമിച്ചിരുന്നത്. ജോലിക്കിടെ പാക് ചാരന് സൈനിക വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. രണ്ട് ദിവസത്തിനുള്ളിൽ വിചാരണ നടപടികൾ ആരംഭിക്കുമെന്ന് ഉന്നത പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയന്ത്രണ രേഖയിൽ (എൽഎസി) പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിക്കുന്ന നിർണായക സമയത്താണ് രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമിച്ചതെന്നും ചെറിയ വിവരങ്ങൾ പോലും ശത്രുക്കൾക്ക് സഹായകരമാകുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു.

531 കിലോമീറ്റർ യാത്രക്ക് ടാക്സി വിളിച്ചു, പകുതിയെത്തിയപ്പോൾ മുങ്ങി; വിദേശ ടൂറിസ്റ്റിനെ തിരഞ്ഞ് പൊലീസ്

നിസാര വിവരങ്ങൾ മാത്രമേ ആരോപണവിധേയനായ സൈനികന് ലഭ്യമായിരുന്നുള്ളൂ വെന്നും ഇത്തരം നടപടികൾ സൈന്യം വെച്ചുപൊറുപ്പിക്കില്ലെന്നും മാതൃകാപരമായ ശിക്ഷ നൽകുമെന്നും സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. അതിർത്തി മേഖലയിലെ സൈനിക വിന്യാസം, വാഹനങ്ങളുമായി വിവരങ്ങൾ എന്നിവയാണ് സൈനികൻ കൈമാറിയത്. ചൈന അതിർത്തിയിലെ നിരീക്ഷണ റഡാറും സമാനമായ മറ്റ് ഉപകരണ ലൊക്കേഷനുകളും അദ്ദേഹം ആക്‌സസ് ചെയ്യാൻ ശ്രമിച്ചിരുന്നതായും ആരോപണമുയർന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും