റോഡിൽ നിൽക്കുന്ന യുവതിക്ക് നേരെ അതിവേഗം ഓടിച്ചുവരുന്ന സ്കൂട്ടര്‍, നിമിഷനേരംകൊണ്ട് ഇടിച്ചിട്ടു പോയി; പ്രണയം അവസാനിപ്പിച്ചതിലെ പകയെന്ന് പൊലീസ്

Published : Sep 27, 2025, 02:25 PM IST
bike attack

Synopsis

ഇൻഡോറിൽ ബന്ധം തുടരാൻ വിസമ്മതിച്ച യുവതിയെ യുവാവ് സ്കൂട്ടർ ഇടിച്ച് വീഴ്ത്തി. ആക്രമണത്തിൽ പരിക്കേറ്റ യുവതി പോലീസിൽ പരാതി നൽകി. ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

ഇൻഡോർ: ബന്ധം തുടരാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ സ്കൂട്ടർ ഓടിച്ച് മനഃപൂർവം ഇടിച്ചിട്ട് യുവാവ് കടന്നുകളഞ്ഞു. മധ്യപ്രദേശിലെ ഇൻഡോറിലുള്ള കൽപ്പന നഗർ പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പൊലീസ് പറയുന്നതനുസരിച്ച്, യുവതി നേരത്തെ തന്നെ യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. എന്നാൽ, വീണ്ടും ബന്ധം തുടരണം എന്ന് ആവശ്യപ്പെട്ട് യുവാവ് യുവതിയെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇയാൾ യുവതിയെ ആക്രമിച്ചത്

സാക്ഷികളുടെ മൊഴികളും പ്രാഥമിക അന്വേഷണ വിവരങ്ങളും അനുസരിച്ച്, അതിവേഗതയിലെത്തിയ ആക്ടിവ സ്കൂട്ടർ ഓടിച്ച യുവാവ് റോഡിലുണ്ടായിരുന്ന യുവതിയെ മനഃപൂർവം ഇടിക്കുകയായിരുന്നു. ആക്രമണശ്രമം ചെറുക്കുന്നതിൻ്റെ ഭാഗമായി യുവതി യുവാവിനു നേരെ കല്ലെറിഞ്ഞതോടെ, പ്രകോപിതനായ പ്രതി സ്കൂട്ടറിൻ്റെ വേഗത കൂട്ടി ഇടിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ യുവതി പിന്നീട് ഹിരാനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഏഴ് ക്രിമിനൽ കേസുകളിലെ പ്രതി

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ആക്രമണം, ഭീഷണിപ്പെടുത്തൽ, മനഃപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ, പ്രതി മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് ക്രിമിനൽ കേസുകൾ നിലവിലുണ്ട്. "പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്, ഇയാളുടെ ക്രിമിനൽ പശ്ചാത്തലം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാൻ ഊർജിതമായ തിരച്ചിൽ ആരംഭിച്ചു, ഉടൻ അറസ്റ്റ് ചെയ്യും," ഹിരാനഗറിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു