നീറ്റ് പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചതിൽ ലോഹ പെല്ലറ്റും, പരിക്കേറ്റയാളിൽ നിന്ന് നീക്കിയത് നിരവധി ലോഹകഷ്ണങ്ങൾ

Published : Jul 30, 2026, 10:55 AM ISTUpdated : Jul 30, 2026, 10:59 AM IST
pellet gun use

Synopsis

ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം.

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായി സിജെപിയുടെ നേതൃത്വത്തിൽ ഡൽഹി ജന്ദർ മന്ദറിൽ പ്രതിഷേധം നടത്തിയവർക്കെതിരെ പ്രയോഗിച്ച പെല്ലറ്റുകളിൽ ലോഹഭാഗങ്ങളും. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ ശരീരത്തിൽ നിന്ന് ലോഹ ഭാഗങ്ങൾ കണ്ടെത്തി. ശസ്ത്രക്രിയയ്ക്കിടെ ആണ് ഇവ കണ്ടെത്തത്. ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് തയ്യാറാക്കിയ മെഡിക്കോ ലീഗൽ കേസ് റിപ്പോർട്ടിൽ നിന്നാണ് പെല്ലറ്റിനൊപ്പെ ലോഹഭാഗം കണ്ടെത്തിയതായി പരാമർശമുള്ളത്. ലോഹ പെല്ലെറ്റുകൾ ഉപയോഗിച്ചിട്ടില്ലെന്ന സുരക്ഷ ഏജൻസികൾ അവകാശപ്പെടുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്ത് വരുന്നത്. പെല്ലറ്റ് ഗൺ പ്രയോഗത്തിൽ ആർ എ എഫ് ഉദ്യോഗസ്ഥനെതിരെ കേസെടുത്താലും തുടർനടപടികൾക്ക് സിആർപിഎഫ് അനുമതി നൽകില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. 

സേനയുടെ പ്രോട്ടോകോൾ പാലിച്ചാണ് ജൂലൈ 20ന് നടപടികൾ സ്വീകരിച്ചതെന്ന് അന്തിമ റിപ്പോർട്ട്. കേസെടുത്താൽ ഇക്കാര്യം ചൂണ്ടിക്കാട്ടി സിആർപിഎഫ് ഡിജി പ്രോസിക്യൂഷൻ അനുമതി നൽകില്ല. ഭയമില്ലാതെ ചുമതലകൾ നിർവഹിക്കാനായിരുന്നു സിആർപിഎഫ് ഡിജി ജി.പി സിങ്ങിൻ്റെ സന്ദേശം. നിയമാനുസൃതമായി പ്രവർത്തിച്ച സേനാംഗങ്ങളെ സംരക്ഷിക്കുമെന്ന് ഡിജി സ്ഥാപക ദിനത്തോടനുബന്ധിച്ച് നൽകിയപ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

ഷെയ്ഖ് ഇർഷാദ് മൻസൂരിയുടെ ശരീരത്തിൽ നിന്നാണ് ഒന്നിലധികം ലോഹ കഷ്ണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കിയത്. തലയുടേയും കഴുത്തിന്റേയും ഭാഗത്ത് നിന്നും കവിളെല്ലിന് ഉള്ളിൽ നിന്നും ചുണ്ടുകളുടെ അകത്ത് നിന്നുമാണ് 2 മില്ലി മീറ്റർ വലുപ്പമുള്ള ലോഹക്ഷ്ണങ്ങൾ നീക്കിയത്. 8 മുതൽ 10 മില്ലിമീറ്റർ ആഴ്ന്നിറങ്ങിയ നിലയിലായിരുന്നു ഈ ലോഹഭാഗങ്ങൾ. ഒരു വശം പരന്നതും മറ്റ് ഭാഗങ്ങൾ കൂർത്തതുമായ ലോഹഭാഗങ്ങളാണ് കണ്ടെത്തിയവ. ജൂലൈ 20ന് പ്രതിഷേധക്കാർക്ക് നേരെ രണ്ട് റൌണ്ട് പെല്ലറ്റ് പൊലീസ് പ്രയോഗിച്ചതായാണ് മാധ്യമങ്ങൾ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് സ‍ർക്കാരിൻ്റെ പുതിയ പദ്ധതി, ബസുകളിൽ കാ‍​ർ​ഗോ കമ്പാർട്ട്മെന്റുകൾ ഒരുങ്ങുന്നു; ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക ലക്ഷ്യം
ഐഐടിയിൽ അസിസ്റ്റന്‍റ് പ്രൊഫസ‍റായ 36കാരൻ, എഞ്ചിനീയറിങില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും; ക്യാമ്പസിൽ മരിച്ച നിലയിൽ