ഇന്ത്യയിലെ വൻ​ന​ഗരങ്ങൾ ആക്രമിക്കാൻ ഐഎസിന്റെ പദ്ധതി, എല്ലാം പരാജയപ്പെടുത്തി പൊലീസ് -റിപ്പോർട്ട്  

Published : Nov 23, 2023, 08:20 PM ISTUpdated : Nov 23, 2023, 08:23 PM IST
ഇന്ത്യയിലെ വൻ​ന​ഗരങ്ങൾ ആക്രമിക്കാൻ ഐഎസിന്റെ പദ്ധതി, എല്ലാം പരാജയപ്പെടുത്തി പൊലീസ് -റിപ്പോർട്ട്  

Synopsis

കഴിഞ്ഞ മാസം ആദ്യം ദേശീയ തലസ്ഥാനത്തെ ഒളിത്താവളത്തിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയുടെ മൊഴിയിൽ നിന്നാണ് ഭീകരാക്രമണ പദ്ധതി അറിഞ്ഞത്.

ദില്ലി: ഇന്ത്യയിലെ വൻന​ഗരങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ സംഘടനയായ ഐഎസിന്റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്ന് റിപ്പോർട്ട്. ഗുജറാത്തിലെ നഗരങ്ങളായ അഹമ്മദാബാദ്, ഗാന്ധിനഗർ, മുംബൈയിലെ നരിമാൻ ഹൗസ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ എന്നിവക്കെതിരെയുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെടുത്തിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉന്നത സൈനിക താവളങ്ങൾക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ടു. ലക്ഷ്യസ്ഥാനങ്ങളുടെ ഫോട്ടോഗ്രാഫുകൾ പാകിസ്ഥാനിലേക്കും സിറിയയിലേക്കും അയച്ചതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാസം ആദ്യം ദേശീയ തലസ്ഥാനത്തെ ഒളിത്താവളത്തിൽ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്‌റ്റേറ്റ് പ്രവർത്തകനെന്ന് സംശയിക്കുന്ന ഷാനവാസ് എന്ന ഷാഫി ഉസാമയുടെ മൊഴിയിൽ നിന്നാണ് ഭീകരാക്രമണ പദ്ധതി അറിഞ്ഞത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ​ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
മഹാരാഷ്ട്രൻ ന​ഗരമായ പൂനെയെ കേന്ദ്രമാക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ്  തീരുമാനിച്ചതെന്നും പറയുന്നു. 

രണ്ട് കൂട്ടാളികൾ അറസ്റ്റിലായതിന് ശേഷം ജൂലൈയിൽ ഷാനവാസ് നഗരം വിട്ട് ഓടി ദില്ലിയിലെത്തി. അന്നുമുതൽ ഒളിവിലായിരുന്നു. തന്റെ ഭാര്യ ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഹിന്ദുവായിരുന്നുവെന്നും അലിഗഡ് സർവകലാശാലയിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയെന്നും അവിടെ വെച്ച് തീവ്രവാദ പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഷാനവാസ് കുറ്റസമ്മതത്തിൽ പറഞ്ഞു. അൽ ഖ്വയ്ദയുടെ മുതിർന്ന പ്രവർത്തകനായ അൻബർ അൽ-അവ്‌ലാക്കിയാണ് ഷാനവാസിനെ പരി ശീലിപ്പിച്ചത്. ഇയാൾ 2011ൽ കൊല്ലപ്പെട്ടു. പിന്നീട് ഇസ്ലാമിക സംഘടനയായ ഹിസ്ബുത് താഹിറിൽ ചേർന്നതായി ഷാനവാസ് പറഞ്ഞു. 

Read More... കെണിയിൽ വീഴാത്തതിന് നന്ദിയെന്ന് കെസി, ബന്ധം മുന്നോട്ട് പോകുമെന്ന് തങ്ങൾ; ഐക്യപ്രഖ്യാപനമായി പലസ്തീൻ റാലി

ഹിസ്ബുത് താഹിറുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭോപ്പാലിൽ ഓഗസ്റ്റിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡുകളിൽ 16 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, ബോംബ് നിർമിക്കാനും ഭീകരരെ പരിശീലിപ്പിക്കാനും പണം അയക്കുന്ന ഹവാല റൂട്ടുകളെക്കുറിച്ചും ഷാനവാസ് അധികൃതരോട് പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അജിത് പവാറിൻ്റെ വിയോഗം; സുനേത്ര പവാറുമായി നിർണായക ചർച്ചകൾ, ബാരാമതിയിൽ മത്സരിക്കണമെന്ന് ആവശ്യം
14 വർഷത്തെ കാത്തിരിപ്പിന് വിരാം! ഒരു ദശാബാദത്തിനപ്പുറം നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് ബംഗ്ലാദേശും പാകിസ്ഥാനും