
ദില്ലി: രാജ്യദ്രോഹ കുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ആന്ധ്രപ്രദേശിലെ രണ്ടു ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി തടഞ്ഞുകൊണ്ടാണ് സുപ്രീംകോടതി പരാമർശം. രാജ്യദ്രോഹമെന്തെന്ന് കോടതി വ്യക്തമാക്കേണ്ട സമയമാണെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി.
ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനാണെന്നും സുപ്രീം കോടതി വിമർശിച്ചു. വൈഎസ്ആർ കോൺഗ്രസ് വിമത നേതാവിന്റെ പ്രതികരണം പ്രക്ഷേപണം ചെയ്തതിന് പിന്നാലെയാണ് ദൃശ്യമാധ്യമങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സംസ്ഥാന സർക്കാരിന്റെ കൊവിഡ് വ്യാപന നിയന്ത്രണ പരിപാടികളുടെ നടത്തിപ്പിനെ വിമത എം പി കൃഷ്ണം രാജു വിമർശിച്ചിരുന്നു. ഇത് പ്രക്ഷേപണം ചെയ്തതാണ് കേസെടുക്കാൻ കാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam