കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവം: കോർപ്പറേഷൻ കമ്മീഷണറോട് നേരിട്ടെത്തി വിശദീകരണം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ

Published : Dec 23, 2020, 06:40 PM IST
കങ്കണയുടെ കെട്ടിടം പൊളിച്ച സംഭവം: കോർപ്പറേഷൻ കമ്മീഷണറോട് നേരിട്ടെത്തി വിശദീകരണം നൽകാൻ  മനുഷ്യാവകാശ കമ്മീഷൻ

Synopsis

നടി കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷൻ. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം. 

മുംബൈ: നടി കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷൻ. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം. കങ്കണയുടെ പരാതിയിലാണ് നടപടി.നേരത്തെ ബോബെ ഹൈക്കോടതി കെട്ടിടം പൊളിച്ച നടപടി കുറ്റകരമാണെന്ന് വിധിച്ചിരുന്നു. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർവേയറെയും നിയോഗിച്ചിട്ടുണ്ട്. 

കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്‌നമെന്നും കെട്ടിടം പൊളിച്ചുമാറ്റിയതാണെന്നും കോടതി പറഞ്ഞായിരുന്നു കോടതി ഉത്തരവ്. 

ഉത്തരവാദിത്തമില്ലാത്തവരുടെ പ്രസ്താവനകള്‍ അവഗണിക്കുകയാണ് വേണ്ടത്. ഒരു സിവില്‍ സൊസൈറ്റിയില്‍ സ്‌റ്റേറ്റ് മസില്‍ പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.  ബിഎംസിയുടെ നടപടി പ്രതികാരബുദ്ധിയോടെയാണ്. കങ്കണയെ ഭയപ്പെടുത്തി നിശബ്ദയാക്കുക എന്നതായിരുന്നു ശ്രമമെന്നും ഡിവിഷന്‍ ബെഞ്ച് ജഡ്ജി എസ്‌ജെ കത്താവാല, റിയാസ് ഛഗ്ല എന്നിവര്‍ നിരീക്ഷിച്ചു. 

പൊളിച്ചുമാറ്റിയ ഭാഗം ബിഎംസി നിര്‍മ്മിച്ചുനല്‍കണമെന്നും അതിനായി കങ്കണക്ക് അപേക്ഷ നല്‍കാമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ വിദഗ്ധര്‍ നഷ്ടം കണക്കാക്കണമെന്നും കോടതി പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിനാണ് ബിഎംസി അധികൃതര്‍ കങ്കണയുടെ കെട്ടിടത്തിന്റെ ഒരുഭാഗം അനധികൃത നിര്‍മ്മാണമാണെന്ന് ആരോപിച്ച് പൊളിച്ചുമാറ്റിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്