68 പേരെ കൊന്നത് ആരെന്ന് ആർക്കും അറിയില്ല; സംഝോത വിധിയെ വിമർശിച്ച് കപിൽ സിബൽ

Published : Mar 22, 2019, 08:00 PM ISTUpdated : Mar 22, 2019, 08:42 PM IST
68 പേരെ കൊന്നത് ആരെന്ന് ആർക്കും അറിയില്ല; സംഝോത വിധിയെ വിമർശിച്ച് കപിൽ സിബൽ

Synopsis

ഗൂഢാലോചന ഉൾപ്പടെ പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്

ദില്ലി: സംഝോത എക്സ‍്‍പ്രസ് സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ നടപടിയിൽ വിമർശനവുമായി മുതിർന്ന കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ. 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നും ക്രിമിനൽ നീതി ന്യായ വ്യവസ്ഥയിലെ 'അഭിമാന ദിന'മാണ് വിധി പറഞ്ഞ ദിവസമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗൂഢാലോചന ഉൾപ്പടെ പ്രതികൾക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ച്‍കുളയിലുള്ള പ്രത്യേക എൻഐഎ കോടതിയാണ് നാല് പ്രതികളെയും വെറുതെ വിട്ടത്. അസീമാനന്ദയ്ക്കൊപ്പം ലോകേഷ് ശർമ്മ,കമാൽ ചൗഹാൻ,രജീന്ദ‍ർ ചൗധരി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 2007 ഫെബ്രുവരി 18 ന് ദില്ലിയില്‍നിന്നും ലാഹോറിലേക്ക് തിരിച്ച ട്രെയിനിലെ സ്ഫോടനത്തിൽ 68  പേരാണ് മരിച്ചത്.

അതേസമയം നാലു പ്രതികളേയും വെറുതെ വിട്ട കോടതി വിധിക്കെതിരെ പ്രതിഷേധവുമായി പാകിസ്ഥാൻ രം​ഗത്തെത്തിയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
'ഒരു മാസത്തിൽ ഹിന്ദി പഠിക്കണം, അല്ലെങ്കിൽ...': ആഫ്രിക്കയിൽ നിന്നുള്ള ഫുട്ബോൾ കോച്ചിനെ ഭീഷണിപ്പെടുത്തി ബിജെപി കൗൺസിലർ