
ബെഗംളൂരു: കർണാടകത്തിൽ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തണുത്ത പ്രതികരണം. ആദ്യ നാല് മണിക്കൂറിൽ 16 ശതമാനം മാത്രമാണ് പോളിംഗ്. സമാധാനപരമാണ് വോട്ടെടുപ്പ്. അയോഗ്യരായ 13 വിമത എം എൽ എമാർ ഉൾപ്പെടെ 165 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
ആറ് സീറ്റെങ്കിലും ജയിച്ചില്ലെങ്കിൽ യെദിയൂരപ്പ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. 15 സീറ്റും നേടുമെന്നും സർക്കാർ തുടരുമെന്നും മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിമതരെ വോട്ടർമാർ തള്ളിക്കളഞ്ഞതിന്റെ സൂചനയാണ് കുറഞ്ഞ പോളിംഗ് ശതമാനമെന്നാണ് കോൺഗ്രസ് പ്രതികരണം. ഡിസംബർ 9നാണ് വോട്ടെണ്ണൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam