'മുസ്ലിം സ്ഥാനാർഥിയെ നിർത്തിയില്ല, ദാവൺ​ഗരെ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ചു'; സിദ്ധരാമയ്യയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നീക്കി

Published : Apr 15, 2026, 02:09 PM IST
Siddaramaiah

Synopsis

ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിച്ചെന്ന ആരോപണത്തെ തുടർന്ന് പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി. മുസ്ലിം സ്ഥാനാർഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ച് പാർട്ടിയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

ബെംഗളൂരു: ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ പ്രവർത്തിച്ചതായി ആരോപണമുയർന്നതിനെ തുടർന്ന് പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്താക്കി. എം.എൽ.സിയായ നസീർ അഹമ്മദിനെ 2023 ജൂണിലാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറിയായി നിയമിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് സിദ്ധരാമയ്യ അഹമ്മദിനെ പുറത്താക്കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദാവണഗെരെ സൗത്ത് ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചതായി നസീർ അഹമ്മദ്, ജബ്ബാർ, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ എന്നിവർ പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്നാണ് ആരോപണം. അന്തരിച്ച മുൻ സൈനികൻ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർത്ഥിന് ടിക്കറ്റ് നൽകിയതിനെ തുടർന്നാണ് ഇവർ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെതിരെ പ്രവർത്തിച്ചതെന്നും പറയുന്നു. സമീറിനെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കുമെന്നും അഭ്യൂഹമുയർന്നു. 2025 ജൂണിൽ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് എംഎൽസി കെ ഗോവിന്ദരാജിനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി, നസീർ അഹമ്മദിനെ നിയമിച്ചത്.

ആരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ഭവന മന്ത്രി സമീർ അഹമ്മദ് ഖാനോട് വിശദീകരണം തേടി. കോൺഗ്രസിലെ മുസ്ലീം നേതാക്കൾ ഒറ്റക്കെട്ടാണെന്ന് സമീർ അഹമ്മദ് ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങൾ സാധാരണമാണെന്നും തങ്ങൾക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ മന്ത്രിമാരാകാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദാവൻഗെരെ സൗത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ചീഫ് വിപ്പ് സലീം അഹമ്മദും ശിവാജിനഗർ എംഎൽഎ റിസ്വാൻ അർഷാദും പാർട്ടിയിലെ മുതിർന്ന മുസ്ലീം നേതാക്കൾക്കെതിരെ രം​ഗത്തെത്തിയത്. കോൺഗ്രസിന്റെ ഉപതിരഞ്ഞെടുപ്പ് വിജയം അട്ടിമറിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. മണ്ഡലത്തിൽ ചില നേതാക്കൾ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ ആഗ്രഹിച്ചു. എന്നാൽ, അന്തരിച്ച എം‌എൽ‌എ ഷാമണൂർ ശിവശങ്കരപ്പയുടെ ചെറുമകൻ സമർത്ഥിനെയാണ് പാർട്ടി രംഗത്തിറക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഹാറിൽ മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് മോദി എത്തിയില്ല, ഉപമുഖ്യമന്ത്രിമാരും ചുമതലയേറ്റു
കടുത്ത ചൂടും തിരക്കും, റാലിക്കെത്തിയ അനുയായികൾ കുഴഞ്ഞുവീണു, പ്രസം​ഗം വെട്ടിക്കുറച്ചു, റോഡ് ഷോ റദ്ദാക്കി വിജയ്