അയോധ്യ രാമക്ഷേത്രം സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനമുണ്ടായി; അവകാശവാദവുമായി വിഎച്ച്പി

Published : Feb 29, 2020, 09:57 PM IST
അയോധ്യ രാമക്ഷേത്രം സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനമുണ്ടായി; അവകാശവാദവുമായി വിഎച്ച്പി

Synopsis

2.77 ഏക്കര്‍ ഉള്‍പ്പെടെ 67 ഏക്കറിലാണ് ക്ഷേത്രം നിര്‍മിക്കുക. 270 അടി ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുക. നാഗര ശൈലിയിലായിരിക്കും നിര്‍മാണം. 

ലഖ്നൗ: അയോധ്യയില്‍ രാമക്ഷേത്രം സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്ന് നിര്‍മാണ ഭീമന്മാരായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ കമ്പനി വാഗ്ദാനം നല്‍കിയിട്ടുണ്ടെന്ന് വിശ്വഹിന്ദ് പരിഷത്ത് നേതാക്കള്‍. സാങ്കേതിക സഹായവും നിര്‍മാണവും സൗജന്യമായി ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് എല്‍ ആന്‍ഡ് ടി കമ്പനി സമീപിച്ചെന്ന് വിഎച്ച്പി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. രാമക്ഷേത്ര നിര്‍മാണത്തിനായി രൂപീകരിച്ച ശ്രീരാം തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്‍റെ ജനറല്‍ സെക്രട്ടറിയും വിഎച്ച്പി വൈസ് പ്രസിഡന്‍റുമായ ചമ്പത് റായി എല്‍ ആന്‍ഡ് ടി കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

മാര്‍ച്ച് ആദ്യവാരത്തിലാണ് ട്രസ്റ്റിന്‍റെ യോഗം. യോഗത്തില്‍ കമ്പനിയുടെ നിര്‍ദേശം ചര്‍ച്ചക്ക് വന്നേക്കും. ട്രസ്റ്റ് യോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരൂമാനമെടുക്കുക. അയോധ്യയിലെ സുപ്രീം കോടതി വിധിപ്രകാരം അനുവദിച്ച 2.77 ഏക്കര്‍ ഉള്‍പ്പെടെ 67 ഏക്കറിലാണ് ക്ഷേത്രം നിര്‍മിക്കുക. 270 അടി ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുക. നാഗര ശൈലിയിലായിരിക്കും നിര്‍മാണം. അയോധ്യയില്‍ മുമ്പുണ്ടായിരുന്ന രാമക്ഷേത്രം നാഗര ശൈലിയില്‍ നിര്‍മിച്ചതായിരുന്നെന്നും അതുകൊണ്ടാണ് പുതിയ ക്ഷേത്രവും അതേ ശൈലിയില്‍ നിര്‍മിക്കുന്നതെന്നും ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് പറഞ്ഞു. സിമന്‍റും ഇരുമ്പും ക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ
രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി