നുപു‍ർ ശർമയ്ക്ക് എതിരായ കോടതി പരാമ‍ർശം; യോജിപ്പില്ലെന്ന സൂചന നൽകി കേന്ദ്ര നിയമ മന്ത്രി

Published : Jul 03, 2022, 02:10 PM IST
നുപു‍ർ ശർമയ്ക്ക് എതിരായ കോടതി പരാമ‍ർശം; യോജിപ്പില്ലെന്ന സൂചന നൽകി കേന്ദ്ര നിയമ മന്ത്രി

Synopsis

അറസ്റ്റിൽ മെല്ലെപ്പോക്കുമായി ദില്ലി പൊലീസ്, നുപുർ ശ‍മ്മയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷം

ദില്ലി: ബിജെപി മുൻ വക്താവ് നുപുർ ശർമയുടെ അറസ്റ്റിൽ പൊലീസ് മെല്ലെപ്പോക്ക് തുടരുമ്പോൾ പിന്തുണയുടെ സൂചനയുമായി കേന്ദ്രസർക്കാർ. സുപ്രീംകോടതി പരാമർശങ്ങളിൽ വിയോജിപ്പുണ്ടായാലും പുറത്തു പറയുന്നത് ശരിയല്ലെന്ന് നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. നുപുർ ശ‍മ്മയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റിൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി

നുപുർ ശർമയുടെ വാക്കുകൾ രാജ്യത്ത് തീ പടർത്തിയെന്നും ഉദയ‍്‍പൂരിലും അമരാവതിയിലും പ്രസ്താവനയ്ക്കു ശേഷമുള്ള അന്തരീക്ഷം കൊലപാതകങ്ങളിലേക്ക് നയിച്ചെന്ന് സുപ്രീംകോടതി വിമർശനമാണ് വിഷയം വീണ്ടും സജീവമാക്കിയത്. ഇതിന് പിന്നാലെ നുപുർ ശർമയെ വീണ്ടും ചോദ്യം ചെയ്യും എന്ന് ദില്ലി പൊലീസ് കഴിഞ്ഞ ദിവസം സൂചന നൽകി. എന്നാൽ ഇതുവരെ നോട്ടീസ് പോലും നൽകിയിട്ടില്ല. 2018ലെ ട്വീറ്റിന്റെ പേരിൽ മൊഹമ്മദ് സുബൈറിനെ അറസ്റ്റു ചെയ്ത പൊലീസ് കോടതി രേഖാമൂലം നിർദ്ദേശം നൽകിയില്ല എന്ന പഴുത് ഉപയോഗിച്ച് അറസ്റ്റ് തൽക്കാലം നീട്ടുകയാണ്. നുപുർ ശർമയെ സസ്പെൻഡ് ചെയ്തെങ്കിലും തുടർ നടപടി ഒഴിവാക്കുകയാണ് ബിജെപിയും. 

ഇതിനിടെ, സുപ്രീംകോടതി പരമാർശങ്ങളോട് യോജിപ്പില്ലെന്ന സൂചനയുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രംഗത്തെത്തി. കേന്ദ്ര സർക്കാരും ആളികത്തുന്ന വർഗീയതയുടെ കൂടെയാണെന്ന് തെളിയിക്കുന്നതാണ് നിയമമന്ത്രിയു‍ടെ വാക്കുകളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

അറസ്റ്റ് വൈകുന്നത് പാർലമെൻറിൽ ഇക്കാര്യം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം രാജസ്ഥാനിൽ ഉൾപ്പെടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ധ്രുവീകരണം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നിയമലംഘനം വ്യക്തമായിട്ടും നുപുർ ശർമ്മയുടെ അറസ്റ്റ് ഒഴിവാക്കുന്നത് ഈ അന്തരീക്ഷം മുതലെടുക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം
വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി