'സഭാംഗങ്ങള്‍ മര്യാദ പാലിക്കണം'; തല്‍ക്കാലം ക്രിമിനല്‍ കേസുകളെ കുറിച്ച് ആലോചിക്കുന്നില്ലന്ന് ലോക്സഭാ സ്പീക്കര്‍

Web Desk   | Asianet News
Published : Aug 11, 2021, 04:57 PM ISTUpdated : Aug 11, 2021, 05:09 PM IST
'സഭാംഗങ്ങള്‍ മര്യാദ പാലിക്കണം'; തല്‍ക്കാലം ക്രിമിനല്‍ കേസുകളെ കുറിച്ച് ആലോചിക്കുന്നില്ലന്ന് ലോക്സഭാ സ്പീക്കര്‍

Synopsis

സഭയുടെ മര്യാദ പാലിക്കാൻ ആവശ്യമെങ്കിൽ ശക്തമായ നടപടികൾ ആലോചിക്കേണ്ടി വരും. സഭയുടെ മര്യാദ ലംഘിച്ചതിലുള്ള ദുഃഖമാണ് വെങ്കയ്യ നായിഡു രേഖപ്പെടുത്തിയതെന്നും ഓം ബിര്‍ള പറഞ്ഞു. 

ദില്ലി: സഭയുടെ മര്യാദ പാലിക്കാന്‍ ശക്തമായ നടപടികള്‍ ആലോചിക്കേണ്ടി വരുമെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. എംപിമാര്‍ക്ക് എതിരെ സസ്പെഷനോ പുറത്താക്കല്‍ നടപടികളോ ക്രിമിനൽ നടപടിയോ എടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം സാഹചര്യം ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഓം ബിര്‍ള പറഞ്ഞു. സഭയുടെ മര്യാദ പാലിക്കാൻ ആവശ്യമെങ്കിൽ ശക്തമായ നടപടികൾ ആലോചിക്കേണ്ടി വരും. സഭയുടെ മര്യാദ ലംഘിച്ചതിലുള്ള ദുഃഖമാണ് വെങ്കയ്യ നായിഡു രേഖപ്പെടുത്തിയതെന്നും ഓം ബിര്‍ള പറഞ്ഞു. 

പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞ തവണത്തെ പോലെ മുന്നോട്ട് പോകാനാണ് ഇത്തവണയും ശ്രമിച്ചത്. എല്ലാവരുടെയും സഹകരണം ഇതിനായി തേടി. ചര്‍ച്ചയും സംവാദവും പാര്‍ലമെന്‍റിൽ നടക്കണം. എന്നാൽ സ്തംഭനം കാരണം ഉദ്ദേശിച്ച രീതിയിൽ സമ്മേളനം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. സഭയിലെ ഗരിമയും മര്യാദയും നിലനിര്‍ത്താൻ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അടുത്ത പാര്‍ലമെന്‍റ് സമ്മേളനത്തിൽ ചര്‍ച്ചയിലൂടെയും സംവാദത്തിലൂടെയും കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കും. കേരളനിയമസഭ കേസിലെ വിധി എംപിമാരുമായുള്ള ചർച്ചയിൽ ഉന്നയിച്ചു. കോടതി പരാമർശം ജനപ്രതിനിധികൾക്ക് അപമാനകരമാണെന്നും ഓം ബിർള പറഞ്ഞു. 

രാജ്യസഭയിലെ നാടകീയ പ്രതിഷേധത്തിലുള്ള അതൃപ്തി അറിയിക്കവെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് സഭയില്‍ വിതുമ്പി കരഞ്ഞത്. ഇന്നലെ കാർഷിക വിഷയത്തിലെ ചർച്ച തടയാൻ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലെ മേശയിൽ കയറിയതാണ് വെങ്കയ്യ നായിഡുവിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷ എംപിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അമിത് ഷാ ഉൾപ്പടെയുള്ള മന്ത്രിമാർ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. എന്നാൽ വെങ്കയ്യ നായിഡുവിന്‍റെ പ്രസ്താവനയ്ക്കിടയിലും പ്രതിപക്ഷം നടുത്തളത്തിലേക്ക് നീങ്ങി മുദ്രാവാക്യം വിളിച്ചു. ജനാധിപത്യത്തിന്‍റെ ശ്രീകോവിൽ കളങ്കപ്പെടുത്തിയതോർത്ത് ഇന്നലെ ഉറങ്ങിയില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം