സീതയെ രക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ചത് താഴ്ന്ന ജാതിക്കാര്‍, മേല്‍ജാതിക്കാര്‍ ഒന്നും ചെയ്തില്ല: ഗോവ ഗവര്‍ണര്‍

Published : Nov 22, 2019, 03:31 PM ISTUpdated : Nov 22, 2019, 03:32 PM IST
സീതയെ രക്ഷിക്കാന്‍ ശ്രീരാമനെ സഹായിച്ചത് താഴ്ന്ന ജാതിക്കാര്‍, മേല്‍ജാതിക്കാര്‍ ഒന്നും ചെയ്തില്ല: ഗോവ ഗവര്‍ണര്‍

Synopsis

സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ രാമന്‍റെ സഹോദരനാണ് അയോധ്യ ഭരിക്കുന്നത്. ഒരു പട്ടാളക്കാരന്‍ പോലും സഹായത്തിനെത്തിയില്ല.

പനജി: സീതയെ ലങ്കയില്‍ നിന്ന് അയോധ്യയിലെത്തിക്കാന്‍ ശ്രീരാമനെ സഹായിച്ചത് താഴ്ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രമാണെന്നും ഒരൊറ്റ മേല്‍ ജാതിക്കാരും രാമനെ സഹായിച്ചില്ലെന്നും ഗോവന്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക്. ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ ഔദ്യോഗിക പരിപാടിയിലാണ് സത്യപാല്‍ മലിക്കിന്‍റെ അഭിപ്രായ പ്രകടനം. പോണ്ട നഗരത്തില്‍ സംഘടിപ്പിച്ച ആദിവാസി സ്റ്റുഡന്‍റ് കോണ്‍ഫറന്‍സിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.

രാജ്യം മുഴുവന്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന്‍റെ ചര്‍ച്ചയാണ്. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ചുള്ള മഹന്തുകളുടെയും സന്ന്യാസിമാരുടെയും അഭിപ്രായം ഞാന്‍ ദിവസവും കേള്‍ക്കുന്നു. എന്നാല്‍ രാമനെ സഹായിച്ച കേവാത്ത്, ശബരി എന്നിവരുടെ പ്രതിമയെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. സീതയെ രാവണന്‍ തട്ടിക്കൊണ്ട് പോകുമ്പോള്‍ രാമന്‍റെ സഹോദരനാണ് അയോധ്യ ഭരിക്കുന്നത്. ഒരു പട്ടാളക്കാരന്‍ പോലും സഹായത്തിനെത്തിയില്ല. ജാതിയില്‍ താഴ്ന്നവരായ ആദിവാസികളാണ് രാമനെ സഹായിച്ചത്.

രാമനെ സഹായിച്ച ആദിവാസി വിഭാഗത്തില്‍പ്പെട്ട കേവാത്തിന്‍റെയും ശബരിയുടെയും പ്രതിമ രാമക്ഷേത്രത്തില്‍ സ്ഥാപിക്കാന്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗംഗാനദി മുറിച്ചുകടക്കാന്‍ രാമനെയും ലക്ഷ്മണനെയും സഹായിച്ച തോണിക്കാരനാണ് കേവാത്ത്. ശബരി രാമന്‍റെ അടുത്ത സഹായിയുമായിരുന്നു. രാമനെ മര്യാദപുരുഷോത്തമനാക്കിയതും ആദിവാസികളാണെന്ന് അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലോക്സഭ സ്പീക്കർക്കെതിരെ ഇന്ത്യ സഖ്യം അവിശ്വാസനോട്ടീസ് നൽകും ,വനിതാ എംപിമാർക്കെതിരെ അസത്യം പറഞ്ഞു,സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ആക്ഷേപം
മാർച്ചിൽ തന്നെ പ്രഖ്യാപനം വന്നേക്കും, ശമ്പള വർധനവിന് മുന്നേ ജീവനക്കാർക്ക് ആശ്വാസം; ഡിഎയും ഡിആറും കേന്ദ്രം വർധിപ്പിച്ചേക്കും