
ദില്ലി: തഹസിൽദാറെ മർദിച്ച കേസില്‍ മുൻ കേന്ദ്രമന്ത്രി എം. കെ. അഴഗിരിയെ വെറുതെ വിട്ടു. മധുര കോടതിയാണ് വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. അഴഗിരിക്കൊപ്പം 16 ഡിഎംകെ പ്രവർത്തകരെയും വെറുതെവിട്ടു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിനിടെ ആണ് സംഭവം നടന്നത്. ഉപവരണാധികാരിയെ മർദിച്ചെന്നാണ് കേസ്. ക്ഷേത്രത്തിൽ അഴഗിരി യോഗം വിളിച്ചത് അറിഞ്ഞു എത്തിയതായിരുന്നു ഉപവരണാധികാരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam