മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച; മഹാബലിപുരം ചരിത്രസ്മാരകങ്ങള്‍ അടച്ചു

Published : Oct 08, 2019, 03:04 PM IST
മോദി-ഷീ ജിന്‍പിങ് കൂടിക്കാഴ്ച; മഹാബലിപുരം ചരിത്രസ്മാരകങ്ങള്‍ അടച്ചു

Synopsis

രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചക്ക് മുന്നോടിയായി 500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും നഗരത്തിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. 

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന തമിഴ്നാട്ടിലെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. സുരക്ഷയുടെ ഭാഗമായിട്ടാണ് ചൊവ്വാഴ്ച മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിഭാഗം അടച്ചത്. ഒക്ടോബര്‍ 11 മുതല്‍ എട്ടുമുതല്‍ 13 വരെയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

അഞ്ച് രഥക്ഷേത്ര സമുച്ചയങ്ങളാണ് മഹാബലിപുരത്തെ പ്രധാന ആകര്‍ഷണം. ബംഗാള്‍ കടല്‍ തീരത്തെ ഗുഹാക്ഷേത്രങ്ങളും മഹാബലി പുരത്തെ ആകര്‍ഷണമാണ്. യുനെസ്കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്മാരകങ്ങളാണ് മഹാബലിപുരം. പ്രധാനപ്പെട്ട് മൂന്ന് ചരിത്ര സ്മാരകങ്ങളും ഇരുവരും ഒരുമിച്ച് സന്ദര്‍ശിക്കും. 
രാഷ്ട്രത്തലവന്മാരുടെ കൂടിക്കാഴ്ചക്ക് മുന്നോടിയായി 500 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും നഗരത്തിലും പരിസര പ്രദേശങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷത്തിന്‍റെ അവിശ്വാസ നോട്ടീസ്; ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള ഇന്ന് സഭയിലെത്തില്ല, നോട്ടീസിൽ നിയമോപദേശം തേടും
ജാതി പറഞ്ഞ് തട്ടിക്കേറിയ ബാങ്ക് ജീവനക്കാരിയുടെ വിശദീകരണം; 'തന്‍റെ ജാതിയിൽ അഭിമാനിക്കുന്നു, എന്നാൽ സംഭവിച്ചത് ഇതൊന്നുമല്ല'