'മതപരിവർത്തനം ആരോപിച്ച് തന്നെയും കുടുംബത്തെയും ആക്രമിച്ചു'; പരാതിയുമായി മലയാളി വൈദികൻ 

Published : May 26, 2025, 10:01 AM IST
'മതപരിവർത്തനം ആരോപിച്ച് തന്നെയും കുടുംബത്തെയും ആക്രമിച്ചു'; പരാതിയുമായി മലയാളി വൈദികൻ 

Synopsis

പൊലീസും അതിക്രമത്തിന് കൂട്ടുനിന്നു. പ്രാർത്ഥനയ്ക്ക് എത്തി വിശ്വാസികളെ തല്ലിയെന്നും മതപരിവർത്തനം നടത്തിയെന്ന് കാട്ടി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിലെ കവർദയിൽ മലയാളി വൈദികനും കുടുംബത്തിന് നേരെ അതിക്രമമെന്ന് പരാതി. ബിജെപി ബജരംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് പരാതി. മലയാളി വൈദികൻ ജോസ് തോമസിനും കുടുംബത്തിന് നേരെയാണ് അതിക്രമം നടന്നത്. ആരാധന സമയത്ത് പള്ളിയിൽ എത്തി ബജരംഗ്ദൾ പ്രവർത്തകർ അതിക്രമം നടത്തിയെന്ന് വൈദികൻ വൈദികൻ ജോസ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പൊലീസും അതിക്രമത്തിന് കൂട്ടുനിന്നു. പ്രാർത്ഥനയ്ക്ക് എത്തി വിശ്വാസികളെ തല്ലിയെന്നും മതപരിവർത്തനം നടത്തിയെന്ന് കാട്ടി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയപ്പോൾ കോടതി വളപ്പിലും അതിക്രമത്തിന് ശ്രമിച്ചു. ജീവന് ഭീഷണിയുണ്ടെന്നും താൻ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ നടത്തുന്ന സ്കൂൾ പൂട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

സ്കൂളിൽ ഫീസ് അടക്കാത്ത രണ്ടു വിദ്യാർത്ഥികൾക്ക് ടി സി നൽകണമെന്ന് പ്രദേശത്തെ ബിജെപി അധ്യക്ഷൻ ആവശ്യപ്പെട്ടു. ഫീസ് അടയ്ക്കാതെ ടി സി നൽകില്ല എന്ന് താൻ വ്യക്തമാക്കിയതോടെയാണ് പക പോക്കലെന്നും അദ്ദേഹം വ്യക്തമാക്കി. വിശദീകരണവുമായി പൊലീസ് രം​ഗത്തെത്തി. മതപരിവർത്തനം നടക്കുന്നുവെന്ന് പരാതി ലഭിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വിശദീകരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
7 വർഷത്തെ പ്രണയം, പ്രിയങ്കാ ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ഭാവി വധു ഫോട്ടോഗ്രാഫറും നിർമ്മാതാവും