മോദി അഞ്ച് വർഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു; മമത ബാനർജി

By Web TeamFirst Published May 10, 2019, 10:26 AM IST
Highlights

തൃണമൂൽ കോൺ​ഗ്രസ് ഇതുവരെ ഹിന്ദു – മുസ്ലീം രാഷ്ട്രീയം കളിച്ചിട്ടില്ല. എല്ലാവരും നമ്മുടെ മതവും ജാതിയുമാണ്. തങ്ങൾ വിശ്വസിക്കുന്നത് ജയ് ശ്രീറാമിലല്ല ജയ്ഹിന്ദിലാണെന്നും മമത പറഞ്ഞു.

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചുവെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മോദിയെ പുറത്താക്കി രാജ്യത്തെ സംരക്ഷിക്കണമെന്നും മമത ആഹ്വാനം ചെയ്തു. ആജ് തക് ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമത.

തെരഞ്ഞെടുപ്പിനിടെ ബം​ഗാളിൽ മമത അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയരുന്നു എന്ന് ചോദിച്ചപ്പോൾ 'തെരഞ്ഞെടുപ്പ് സംഘടിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അല്ലാതെ ഞാനല്ല. ബിജെപി അവിടെ യാതൊരു വിധ തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. ഞാൻ ഓരു തരത്തിലുള്ള കലാപവും സൃഷ്ടിക്കുന്നില്ല. ബം​ഗാളിൽ നിരവധി ബൂത്തുകളും ബ്ലോക്കുകളും ഉണ്ട്. അവിടെ പോയി ബിജെപി അത്തരത്തിൽ പ്രവർത്തിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക് മാത്രമാണ്' എന്നായിരുന്നു മമത പറഞ്ഞത്. പശ്ചിമ ബം​ഗാളിൽ യാതൊരു വിധ കലാപങ്ങളും ഇല്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.

രാജ്യം സുരക്ഷിതമായി കാണാനാണ് താൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ മോദിയുടെ കയ്യിൽ രാജ്യം സുരക്ഷിതമല്ല. മോദി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തിയെന്നും മമത പറഞ്ഞു. ബിജെപി 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്നും ബം​ഗാളിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.

താൻ ജനാധിപത്യത്തെകുറിച്ച് സംസാരിക്കുമ്പോള്‍ മോദി വളരെ മോശം പദപ്രയോഗമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു. തൃണമൂൽ കോൺ​ഗ്രസ് ഇതുവരെ ഹിന്ദു – മുസ്ലീം രാഷ്ട്രീയം കളിച്ചിട്ടില്ല. എല്ലാവരും നമ്മുടെ മതവും ജാതിയുമാണ്. തങ്ങൾ വിശ്വസിക്കുന്നത് ജയ് ശ്രീറാമിലല്ല ജയ്ഹിന്ദിലാണെന്നും മമത പറഞ്ഞു.
 

click me!