മമതാ സര്‍ക്കാര്‍ ബംഗാളിനെ തകര്‍ത്തു, കേന്ദ്ര സഹായം സംസ്ഥാനത്ത് നല്‍കിയില്ല; വിമര്‍ശനവുമായിമോദി

Published : Dec 25, 2020, 06:00 PM IST
മമതാ സര്‍ക്കാര്‍ ബംഗാളിനെ തകര്‍ത്തു, കേന്ദ്ര സഹായം സംസ്ഥാനത്ത് നല്‍കിയില്ല; വിമര്‍ശനവുമായിമോദി

Synopsis

ഈ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മണ്ഡികള്‍ ഇല്ല എന്നത് അവര്‍ മറക്കുന്നു. കേരളത്തില്‍ എപിഎംസി മണ്ഡികള്‍ നടപ്പാക്കിയിട്ടില്ല. ഈ ആളുകള്‍ ഒരിക്കലും കേരളത്തില്‍ പ്രക്ഷോഭം നടത്തില്ല.  

ദില്ലി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗാളിനെ നശിപ്പിച്ചെന്നും കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 70 ലക്ഷം കര്‍ഷകര്‍ക്ക് നല്‍കുന്ന ധനസഹായ പദ്ധതി പിഎം കിസാന്‍ പദ്ധതി ബംഗാളില്‍ വിതരണം ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി. മൂന്ന് ദശാബ്ദം ബംഗാള്‍ ഭരിച്ച ഇടതുപാര്‍ട്ടികള്‍ സംസ്ഥാനത്തെ താഴോട്ടാക്കി. കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ഇപ്പോള്‍ കര്‍ഷകരുടെ പേര് പറഞ്ഞ് ദില്ലിയിലെ ജനങ്ങളെ ദ്രോഹിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയുമാണെന്ന് മോദി കുറ്റപ്പെടുത്തി.

ഇടതു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്ത് മണ്ഡികള്‍ ഇല്ല എന്നത് അവര്‍ മറക്കുന്നു. കേരളത്തില്‍ എപിഎംസി മണ്ഡികള്‍ നടപ്പാക്കിയിട്ടില്ല. ഈ ആളുകള്‍ ഒരിക്കലും കേരളത്തില്‍ പ്രക്ഷോഭം നടത്തില്ല. മോദി പറഞ്ഞു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗാളിനെ നശിപ്പിച്ചു. 15 വര്‍ഷം മുമ്പുള്ള മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടാല്‍ അറിയാം അവര്‍ ബംഗാളിനെ എത്രത്തോളം നശിപ്പിച്ചെന്നെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ബംഗാളില്‍ നടപ്പാക്കിയില്ല. മമതാ ബാനര്‍ജിയുടെ ഭരണം കര്‍ഷകര്‍ക്ക് എതിരാണെന്നും മോദി കുറ്റപ്പെടുത്തി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി