സംസ്കാര ചടങ്ങുകൾക്കിടെ പെട്ടെന്ന് ചുമച്ച് യുവാവ്; മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആശുപത്രി, മെഡിക്കൽ വാക്കുകളിൽ ആശയക്കുഴമെന്ന് വിശദീകരണം

Published : Sep 06, 2025, 01:28 PM IST
doctor

Synopsis

മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് ശവസംസ്കാര ചടങ്ങുകൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, 

നാസിക്: മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ യുവാവ് ശവസംസ്കാര ചടങ്ങുകൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്തതായി ബന്ധുക്കൾ. ത്രിംബകേശ്വർ താലൂക്കിൽ നിന്നുള്ള ഭാവു ലച്ച്കെ (19) ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതിയെന്ന് ബന്ധുക്കൾ പറഞ്ഞു.

ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് യുവാവ് ചലിക്കാൻ തുടങ്ങിയതും ചുമച്ചതും. ഉടൻ തന്നെ യുവാവിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യ നില ഗുരുതരമായതിനാൽ വെന്‍റിലേറ്റർ സഹായത്തോടെയാണ് ചികിത്സ നൽകുന്നതെന്ന് ലച്ച്കെയുടെ ബന്ധുവായ ഗംഗാറാം ഷിൻഡെ പറഞ്ഞു. എന്നാൽ, ലച്ച്കെയെ ഒരിക്കലും മരിച്ചതായി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചില മെഡിക്കൽ വാക്കുകളിൽ ബന്ധുക്കൾക്ക് ആശയക്കുഴപ്പം സംഭവിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം