കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ലെന്ന് മനേകഗാന്ധി: ബിഷപ്പിൻ്റെ വാക്കുകൾ വേദനിപ്പിച്ചു

Published : May 27, 2022, 02:31 PM IST
കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ലെന്ന് മനേകഗാന്ധി: ബിഷപ്പിൻ്റെ വാക്കുകൾ വേദനിപ്പിച്ചു

Synopsis

അവർ യഥാർത്ഥ കർഷകരല്ല ഇക്കാര്യത്തിലെ താമരശേരി ബിഷപ്പിൻ്റെ പ്രതികരണം തന്നെ വേദനിപ്പിച്ചു. ദൈവത്തിൻ്റെ പ്രതിപുരുഷനായ അദ്ദേഹത്തിൽ നിന്ന് മാന്യമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. 

ദില്ലി: കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സർക്കാർ തീരുമാനം അപമാനകരമാണെന്ന് മനേക ഗാന്ധി. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇങ്ങനെയൊരു  തീരുമാനം കേരള സർക്കാർ എടുത്തിരിക്കുന്നത്.  കാട്ടുപന്നികളെ കൊല്ലണമെന്ന മലയോര ജനതയുടെ ആവശ്യം ന്യായമല്ല. സ്വാർത്ഥ താൽപര്യമുള്ളവരാണ് കാട്ടുപന്നികൾക്ക് എതിരെ തിരിയുന്നത്. അവർ യഥാർത്ഥ കർഷകരല്ല ഇക്കാര്യത്തിലെ താമരശേരി ബിഷപ്പിൻ്റെ പ്രതികരണം തന്നെ വേദനിപ്പിച്ചു. ദൈവത്തിൻ്റെ പ്രതിപുരുഷനായ അദ്ദേഹത്തിൽ നിന്ന് മാന്യമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മനേക ഗാന്ധി പറഞ്ഞു. 

കാട്ടുപ്പന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നൽകിയ മന്ത്രിസഭ തീരുമാനത്തിൽ പ്രതിഷേധിച്ച് മനേക ഗാന്ധി നേരത്തെ . വനംമന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാ‍ർഡൻെറ അധികാരം തദ്ദേശ സ്ഥാപനത്തിൻെറ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻെറ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരെ ഓണറി വൈൽഡ് ലൈഫ് വാ‍ർഡൻ പദവി നൽകാൻ തീരുമാനിച്ചതെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മനേക ഗാന്ധിയുടെ കത്തിന് വിശദമായ മറുപടി നൽകുമെന്നും വനംമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി