നീതി ആയോഗിന് മുന്നോടിയായി യുപിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മൻമോഹൻ സിംഗ്

Published : Jun 15, 2019, 01:17 PM ISTUpdated : Jun 15, 2019, 02:03 PM IST
നീതി ആയോഗിന് മുന്നോടിയായി യുപിഎ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്  മൻമോഹൻ സിംഗ്

Synopsis

കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്‌, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവർ പങ്കെടുത്തു. 

ദില്ലി: നീതി ആയോഗ് യോഗത്തിന് മുന്നോടിയായി മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ്‌  മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും യോഗത്തിൽ പങ്കെടുത്തു.

നീതി ആയോഗ് യോഗത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ  ചർച്ച ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്‌, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവർ പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് യോഗത്തിന് എത്തിയില്ല. 

നീതി ആയോഗിന്‍റെ അഞ്ചാമത് യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ദില്ലിയിൽ ചേരും. സംസ്ഥാന മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉൾപ്പടെയുള്ളവര്‍ യോഗത്തിൽ പങ്കെടുക്കും. കാര്‍ഷിക രംഗത്തെ ഘടനാപരമായ മാറ്റം, വരൾച്ച നേരിടുന്നതിനുള്ള ആശ്വാസ പദ്ധതികൾ, മാവോയിസ്റ്റ് സ്വാധീന ജില്ലകളിലെ വികസനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളാണ് യോഗത്തിലെ അജണ്ടയിലുള്ളത്. 

കഴിഞ്ഞ നാല് യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി യോഗം വിലയിരുത്തും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കും. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം ബഹിഷ്കരിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടും യോഗത്തിൽ പങ്കെടുത്തേക്കില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശരിക്കും ഭയന്ന് വിറച്ച് ഏറെ നേരം', ആര്‍പിഎഫ് സഹായത്തിനെത്തും വരെ ട്രെയിൻ ടോയ്‌ലറ്റിൽ കുടുങ്ങി യാത്രക്കാരി, വീഡിയോ
ഓസ്ട്രേലിയയിലെ വെടിവയ്പിന് പിന്നിൽ ലഹോർ സ്വദേശി? വീട്ടിൽ റെയ്ഡ് നടന്നതായി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട്