ആംബുലന്‍സ് കിട്ടാത്തതിനാല്‍ പ്രസവ ചികിത്സ വൈകി; മറാത്തി നടിക്കും നവജാതശിശുവിനും ദാരുണാന്ത്യം

Published : Oct 22, 2019, 09:43 AM IST
ആംബുലന്‍സ് കിട്ടാത്തതിനാല്‍ പ്രസവ ചികിത്സ വൈകി;  മറാത്തി നടിക്കും നവജാതശിശുവിനും ദാരുണാന്ത്യം

Synopsis

കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാതിരുന്നതിനാല്‍ ചികിത്സ വൈകിയാണ് നടി മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

മുംബൈ: കൃത്യസമയത്ത് ആംബുലന്‍സ് കിട്ടാത്തതിനാല്‍ ചികിത്സ വൈകി മറാത്തി നടി പൂജ സുഞ്ചാര്‍ മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയിലെ ഹിങ്കോളി ജില്ലയിലാണ് 25 -കാരിയായ പൂജ സുഞ്ചാര്‍ പ്രസവ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരിച്ചത്. പ്രസവിച്ച് നിമിഷങ്ങള്‍ക്കകം പൂജയുടെ കുഞ്ഞും മരിച്ചിരുന്നു. 

പ്രസവ വേദന ഉണ്ടായതോടെ നടിയെ ഗുരുഗ്രാമിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. അവിടെ വച്ച് കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും നവജാതശിശു മരിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി പൂജയെ ഗുരുഗ്രാമില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഹിങ്കോളിയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കൃത്യസമയത്ത് ആംബുലന്‍സ് ലഭിച്ചില്ല. പിന്നീട് ഒരു സ്വകാര്യ ആംബുലന്‍സില്‍ പൂജയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പൂജയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഗര്‍ഭിണിയായതോടെ അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു പൂജ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൻഡിഎ ഭരിക്കുന്ന സംസ്ഥാനത്തെ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ഛർദ്ദി, വയറുവേദന 70 കുട്ടികൾ ആശുപത്രിയിൽ
മോദി മലേഷ്യയിൽ; ഭീകരവാദത്തിനെതിരെ‌ യോജിച്ച് പ്രവർത്തിക്കും‌‌; ഇന്ത്യ-മലേഷ്യ സഹകരണത്തിന് 10 കരാറുകൾ