
ദില്ലി: വിവാഹബന്ധത്തിലെ ബലാത്സംഗവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിന്നും ഭർത്താവിന് പരിരക്ഷ നൽകുന്ന വ്യവസ്ഥകളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭർതൃ ബലാത്സംഗം കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഈ കാര്യമറിയിച്ചത്. വിഷയത്തിൽ ഭർത്താവിന് പരിരക്ഷ നൽകുന്ന ഭാരതീയ നിയമ സംഹിതയിലെയും ഐപിസിയിലെയും വകുപ്പുകളുടെ നിയമസാധുത സൂക്ഷ്‌മമായി പരിശോധിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.
ചീഫ് ജസ്‌റ്റിസിന് പുറമേ ജസ്‌റ്റിസ് ജെബി പർധിവാല, ജസ്‌റ്റിസ് മനോജ്‌മിശ്ര എന്നിവർ കൂടി അംഗങ്ങളായ ബെഞ്ചാണ് ഭർതൃ ബലാത്സംഗം ക്രിമിനൽക്കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത്. ഭർത്താക്കൻമാർക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷക കരുണാനന്ദി ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam